ചങ്ങനാശേരി കുറിച്ചി സ്വദേശിയെ കപ്പലിൽ വച്ച് കാണാതായ സംഭവം; ജസ്റ്റിന് കുരുവിളയെ കണ്ടെത്തുന്നതിന്റെ അന്വേഷണം പുരോഗമിക്കുന്നു ;ആഫ്രിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍
സ്വന്തം ലേഖകൻ
ചങ്ങനാശേരി: സൗത്ത് ആഫ്രിക്കയില്‍ കാണാതായ കപ്പല്‍ ജീവനക്കാരന് കുറിച്ചി സ്വദേശി ജസ്റ്റിന് കുരുവിളയെ കണ്ടെത്തുന്നതിന്റെ അന്വേഷണ പുരോഗമിക്കുന്നതായി ആഫ്രിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജയദീപ് സര്‍ക്കാര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു. കത്തിലൂടെയാണ് വിവരങ്ങൾ ഹൈക്കമ്മീഷണർ എം പിയെ അറിയിച്ചിരിക്കുന്നത്.
സൗത്ത് അഫ്രിക്കന്‍ പോലീസ് അധികാരികളെയും ജസ്റ്റിന് ജോലിചെയ്തിരുന്ന സ്ട്രീം അറ്റ്ലാന്റിക് എന്ന കപ്പലിന്റെ ഹാന്‍ഡ്ലിംഗ് ഏജന്റ് ഡയമണ്ട് ഷിപ്പ് മാനേജ്മെന്റ് കന്പനിയെയും സൗത്ത് ആഫ്രിക്കന്‍ മാരിടൈം സേഫ്റ്റി അഥോറിറ്റിയേയും ജസ്റ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കായി ബന്ധപ്പെട്ടതായില് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
58 മണിക്കൂറോളം തിരച്ചില്‍ നടത്തിയശേഷം നടപടികള്‍ നിര്‍ത്തിവച്ചതായും കേസ് അവസാനിപ്പിച്ചതായും സൗത്ത് ആഫ്രിക്കന്‍ മാരിടൈം സേഫ്റ്റി അഥോറിറ്റി ഇന്ത്യന്‍ ഹൈക്കമീഷനെ അറിയിച്ചിട്ടുണ്ട്. ഇനി ജസ്റ്റിന് കുരുവിളയെ കണ്ടെത്താനുള്ള സാധ്യതകള്‍ മങ്ങിയെന്ന് അഥോറിറ്റി അറിയിച്ചതായും കമ്മീഷണര്‍ കത്തില്‍ പറയുന്നു.
ജസ്റ്റിന് ജോലി ചെയ്തിരുന്ന കപ്പല്‍ ഇപ്പോള്‍ അമേരിക്കയിലേക്കാണു നീങ്ങുന്നതെന്നും അതിനാല്‍ തന്നെ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെ ജസ്റ്റിന് കുരുവിളയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും സൗത്ത് ആഫ്രിക്കന്‍ ഹൈക്കമ്മീഷന് കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു.
വിഷയം അറിഞ്ഞയുടനെ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിന് കത്ത് നല്‍കുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ പാര്‍ലമെന്റില്‍ മന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടു കണ്ട് ജസ്റ്റിനെ കണ്ടെത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടിരുന്നു.