കോട്ടയത്ത് അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന പരിശോധന; റെയിൽവെ സ്റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് നാലുമാസം മുൻപ് മോഷണം പോയ കൊല്ലം സ്വദേശിയുടെ സ്കൂട്ടർ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നാലു മാസം മുൻപ് കൊല്ലത്തു നിന്നും മോഷണം പോയ സ്കൂട്ടർ.
ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങളെ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പാർക്കിംങ് ഏരിയയിൽ നിന്നും കൊല്ലം സ്വദേശിയുടെ സ്കൂട്ടർ കണ്ടെത്തിയത്. പൊടിപിടിച്ച് അലങ്കോലമായിരുന്ന സ്കൂട്ടർ ഉടമയ്ക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
നാലു മാസം മുൻപാണ് കൊല്ലം സ്വദേശിയായ ചിഞ്ചുവിന്റെ സ്കൂട്ടർ മോഷണം പോയത്. തുടർന്നു ഇവർ സ്കൂട്ടർ മോഷണം പോയതായി കാട്ടി പരാതിയും നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരായ എം.വി.ഐ ജയപ്രകാശും, എ.എം.വി.ഐ അജയകുമാറും ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെ പാർക്കിംങ് ഏരിയയിൽ പരിശോധനയ്ക്കായി എത്തിയത്. ഇത്തരത്തിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പൊടിപിടിച്ച സ്കൂട്ടർ കണ്ടത്.
തുടർന്ന്, ഈ വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും ലഭിച്ച ഉടമയുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് സ്കൂട്ടർ മോഷണം പോയതാണെന്ന് വിവരം ലഭിച്ചത്. യഥാർത്ഥ ഉടമയെ കണ്ടെത്തി തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചു.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡിലെ പരിശോധന സമയത്ത് മിക്കവാറും വഴിമാറിയും മറ്റും പോകുന്നതിനാൽ പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്.