ജനങ്ങൾ കോവിഡിൽ നട്ടം തിരിയുമ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ കടും വെട്ട്; മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ ; ഒന്നേകാൽ ലക്ഷത്തിന്റെ ഇടപാട് ബാങ്ക് വഴി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ മാർക്ക് ലിസ്റ്റിൽ തിരുത്തൽ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോഗസ്ഥയായ ആർപ്പുക്കര സ്വദേശി എൽസി സി ജെ ആണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം ബി എ എവിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് തിരുത്തുന്നതിന് വേണ്ടി മുപ്പതിനായിരം ആവശ്യപ്പെടുകയും അതിൽ പതിനയ്യായിരം രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്.
ഇതേ ആവശ്യത്തിന് ഈ വിദ്യാർത്ഥി ഒരാഴ്ച മുൻപ് ഒന്നേകാൽ ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും വിദ്യാർത്ഥിയുടെ മൊഴിയുണ്ട്.
ഡി വൈ എസ് പി എകെ വിശ്വനാഥൻ, ഇൻസ്പെക്ട്രർമാരായ ജയകുമാർ, സജു എസ് ദാസ്, എസ് നിസാം , സബ് ഇൻസ്പെക്ട്രർമാരായ ഗോപകുമാർ,സുരേഷ്കുമാർ, അനിൽകുമാർ, സന്തോഷ്, എഎസ് ഐ സ്റ്റാൻലി തോമസ്, ടിജു, ബിനു,സാബു, വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥരായ അരുൺചന്ദ്, മനേജ് വി എസ്, രഞ്ജിത്ത്, വനിതാ സിവിൽ പൊലീസ് ഓഫസർ രഞ്ജിനി എന്നിവരാണ് പ്രതിയെ പടികൂടിയത്.