play-sharp-fill
മഞ്ജുവാര്യരെയും കാവ്യാമാധവനെയും കൂട്ടുപിടിച്ച് ഫോൺ നൽകാതിരിക്കാനുള്ള ദിലീപിന്റെ തന്ത്രം വിജയിക്കുമോ?? 2016 പകുതിക്ക് ശേഷം ദിലീപ്  ആദ്യ ഭാര്യയുമായി സംസാരിച്ചിട്ടില്ലെന്ന്  ബാലചന്ദ്രകുമാറും; ഹൈക്കോടതിയിൽ ദിലീപിനിന്ന് നിർണായക ദിനം

മഞ്ജുവാര്യരെയും കാവ്യാമാധവനെയും കൂട്ടുപിടിച്ച് ഫോൺ നൽകാതിരിക്കാനുള്ള ദിലീപിന്റെ തന്ത്രം വിജയിക്കുമോ?? 2016 പകുതിക്ക് ശേഷം ദിലീപ് ആദ്യ ഭാര്യയുമായി സംസാരിച്ചിട്ടില്ലെന്ന് ബാലചന്ദ്രകുമാറും; ഹൈക്കോടതിയിൽ ദിലീപിനിന്ന് നിർണായക ദിനം

സ്വന്തം ലേഖകൻ

കൊച്ചി: മഞ്ജു വാര്യരെയും കാവ്യ മാധവനെയും കൂട്ടുപിടിച്ചായിരുന്നു ഇന്നലെ ഹൈക്കോടതിയില്‍ ദിലീപിന്റെ പ്രതിരോധം.


ഫോണ്‍ കൊടുക്കാന്‍ തയ്യാറാല്ലെന്ന നിലപാടില്‍ ഉറച്ച താരം ഇന്നലെ അവസാനം കോടതിക്ക് വഴങ്ങേണ്ട അവസ്ഥയിലായിരുന്നു. മഞ്ജുവും കാവ്യയുമായുള്ള സ്വകാര്യ സംഭാഷണം ഉണ്ടെന്ന് പറഞ്ഞാണ് ദിലീപ് ഇന്നലെ തടിയെടുത്തത്. ഇന്ന് ഫോണ്‍ നല്‍കിയില്ലെങ്കില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത അവസ്ഥ ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന്റെയും മറ്റു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി രജിസ്റ്റ്രിയുടെ കസ്റ്റഡിയില്‍ വയ്ക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി ചോദിച്ചിട്ടു പോലും താരം കൂട്ടാക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഫോണ്‍ കൈമാറിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് ഉപഹര്‍ജി വിശദവാദത്തിനായി ഇന്നത്തേക്കു മാറ്റി. ഇന്ന് അവധിദിവസമാണെങ്കിലും ഇതിനായി പ്രത്യേക സിറ്റിങ് നടത്തുമ്പോള്‍ വിശദമായ വാദം കേട്ടു വിധി പറയാനാണ് സാധ്യത. ഇനിയും കേസ് നീട്ടിക്കൊണ്ടു പോയാല്‍ ഗൂഢാലോചനാ തെളിവുുകള്‍ നശിപ്പിക്കാനാണ് സാധ്യതയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിക്കുന്നത്.

ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നു ദിലീപ് അറിയിച്ചു. തെളിവുകള്‍ കെട്ടിച്ചമയ്ക്കുമെന്നു ഭയമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യാജമാണെന്നു തെളിയിക്കുന്ന വിവരങ്ങള്‍ ഫോണിലുണ്ടെന്നും അറിയിച്ചു. ഫോണുകള്‍ ആവശ്യപ്പെടുന്നതു സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം പ്രതികള്‍ ഉപയോഗിച്ചിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ വേറെയാണെന്നും അതിനു മുന്‍പുള്ള ഫോണുകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍. ഹൈക്കോടതി രജിസ്റ്റ്രിയുടെ സുരക്ഷിതമായ കസ്റ്റഡിയിലായിരിക്കും ഫോണുകളെന്നും കോടതിയുടെ ഉത്തരവില്ലാതെ ഫോണുകള്‍ ആര്‍ക്കും കൈമാറില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു.
എന്നാല്‍ ഇത് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനു വിരുദ്ധമായിരിക്കുമെന്നും അപകടരമായ കീഴ്‌വഴക്കമാണെന്നും അഭിഭാഷകന്‍ വാദിച്ചു. ഞങ്ങള്‍ നേരിടുന്ന അപകടം കോടതി മനസ്സിലാക്കണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ കോടതിയില്‍ നല്‍കുന്നതില്‍ എന്തപകടമാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തിരിച്ചുചോദിച്ചു. എന്തുകൊണ്ടു കോടതിക്കു നല്‍കിക്കൂടായെന്നു കോടതിയും ആരാഞ്ഞു.

ഒളിപ്പിച്ചുവച്ച ഫോണുകള്‍ പിടിച്ചെടുക്കാന്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം അന്വേഷണ ഏജന്‍സിക്ക് മതിയായ അധികാരമുണ്ടെന്നും മര്യാദയുടെ പേരിലും അമ്ബരപ്പ് ഒഴിവാക്കാനുമാണു ഉപഹര്‍ജി നല്‍കിയതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി അറിയിച്ചു. ഞങ്ങളുടെ പക്കല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ട്, അത് ഞങ്ങള്‍ സ്വകാര്യ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കും, എന്നിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറും എന്ന് ഏതെങ്കിലും കേസില്‍ പ്രതികള്‍ പറഞ്ഞതായി കേട്ടിട്ടുണ്ടോയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ വസ്തുതകളില്ലെങ്കിലും ആരോപണം ഗുരുതരമാണ്. വിശദമായി അന്വേഷണം നടത്തണമെന്നാണ് ഉത്തരവിട്ടത്. അന്വേഷണം നടത്താനാവില്ലെന്നു പ്രതികള്‍ക്കു പറയാനാവില്ല. ആരോപണങ്ങളില്‍ സത്യമുണ്ടോയെന്ന അന്വേഷണഏജന്‍സിയുടെ ശ്രമമാണ് കോടതി പരിഗണിക്കുന്നത്. അതിന്റെ ഭാഗമായാണ് ഫോണുകള്‍ ആവശ്യപ്പെടുന്നത്.

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ –

അതേസമയം മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച്‌ പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ കള്ളത്തരമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകള്‍ നശിപ്പിച്ച കളഞ്ഞതിന് താന്‍ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

”ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച്‌ കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച്‌ കത്തിച്ചു കളഞ്ഞതിന് ഞാന്‍ ദൃക്സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പൊളിയും. ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്.’- ബാലചന്ദ്രകുമാര്‍ പറഞ്ഞു.