ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടു; ബില്ലിംഗ് മെഷീന്‍ വലിച്ചെറിഞ്ഞു കേടുപാട് വരുത്തി; ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തൃശൂര്‍: ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടു. അന്തിക്കാട് ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം യുവാവ് പിടിയില്‍.
അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ കുഞ്ഞന്‍ എന്ന് വിളിക്കുന്ന രാകേഷിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതക കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ. പൊതുമുതല്‍ നശിപ്പിച്ചെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
അന്തിക്കാട് ബീവറേജിലെത്തിയ പ്രതി ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുകയും മദ്യം കൊടുക്കാതെ വന്നപ്പോള്‍ സ്ഥാപനത്തിലെ ബില്ലിംഗ് മെഷീന്‍ വലിച്ചെറിഞ്ഞു കേടുപാട് വരുത്തുകയും തുടര്‍ന്ന് വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണുണ്ടായത്.
പ്രതിയെ സംഭവത്തിന് ശേഷം തൃശൂര്‍ അന്തിക്കാട് നിന്നും പോലീസ് പിടികൂടി. മൂന്ന് കൊലപാതക കേസുകളുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് രാകേഷ്. ഈ അടുത്ത ദിവസമാണ് ഇയാള്‍ ജയിലില്‍ നിന്നുമിറങ്ങിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സോണി, സി.പി.ഒമാരായ ഷറഫുദ്ധീന്‍, സിജു, കമല്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.