കോട്ടയം കുമരകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയ തർക്കമെന്ന് ആത്മഹത്യാകുറിപ്പ് : ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
കുമരകം: ചീപ്പുങ്കല്‍ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്റെ ചിറയില്‍ ചീപ്പിന്റെ സമീപത്തെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അംബികാ മാര്‍ക്കറ്റിനു സമീപം മാന്പ്രയില് ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകന് ഗോപി വിജയി (19)യുടെ മൃതദേഹമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഒരു പെണ്‍കുട്ടിക്കൊപ്പം യുവാവ് രാവിലെ ഇവിടേക്ക് വരുന്നത് പലരും കണ്ടിരുന്നു. സംഭവസ്ഥലത്തുനിന്നും ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തർക്കം മൂലമാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു
വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഈ പെണ്‍കുട്ടിയുടേതെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ ബാഗില്‍ നിന്നും കണ്ടെത്തി. പിന്നീട് മാലിക്കായല്‍ ഭാഗത്തു നിന്നും ഒരു മാസ്കും കര്‍ച്ചീഫും കണ്ടെത്തി. ഇതു കാണാതായ പെണ്‍കുട്ടിയുടേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോപിയുടെ നിര്‍ദേശം ധിക്കരിച്ച് പെണ്‍കുട്ടി ബംഗളൂരുവില്‍ നഴ്സിംഗ് പഠനത്തിനായി പോയതില്‍ മനംനൊന്താണ് ഇയാള്‍ തൂങ്ങി മരിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് ഈ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഇവിടം നിറയെ കുറ്റിക്കാടും ചതുപ്പുനിലങ്ങളുമായതിനാല്‍ തെരച്ചില്‍ ദുഷ്കരമാണ്.
മൊബൈൽ ഫോൺ ടെക്നിഷ്യൻ ആണു ഗോപി. നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയും ഗോപിയും മുൻപും ഇവിടെ എത്താറുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ കഴിയൂ.
വൈകുന്നേരത്തോടെ ഡോഗ് സ്ക്വാഡും എത്തിയിരുന്നു. പോലീസ് നായ് കവണാറ്റിന്‍കര പാലം വരെ ഓടിയെത്തി. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചില്‍ രാത്രി എട്ടോടെ അവസാനിപ്പിച്ചു. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍ മാതാവ്: ആശ. സഹോദരി: ദേവു.