ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ; യുവതി നെടുപുഴ പൊലീസ് പിടിയിൽ

ഭർത്താവിന്റെ കൈയും കാലും വെട്ടാൻ ക്വട്ടേഷൻ; യുവതി നെടുപുഴ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

തൃശൂർ: ഭർത്താവിന്റെ കൈയും കാലും വെട്ടാന് ക്വട്ടേഷൻ നല്കിയ യുവതിയെ നെടുപുഴ പൊലീസ് പിടി കൂടി.

കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി.പ്രമോദിനെതിരെ ക്വട്ടേഷൻ നല്കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കാനും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം ഭർത്താവിനെതിരെ കുറ്റം ചുമത്താനും കൈയും കാലും വെട്ടാനും ക്വട്ടേഷന് സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ മനസ്സിലാക്കിയ പ്രമോദ് പൊലീസിൽ പരാതി നല്കുകയായിരുന്നു. യുവതിക്കെതിരെ ജാമ്യമില്ല കേസാണ് ചുമത്തിയതെന്നും സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ കെ.സി. ബൈജു അറിയിച്ചു.

അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ക്വട്ടേഷൻ നല്കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്.