play-sharp-fill
തൊപ്പിയാണോ, തലയാണോ വലുതെന്നു പൊലീസുകാർ..! വീടിന് തീയിട്ട പ്രതിക്കും വധശ്രമക്കേസ് പ്രതിയ്ക്കും കൊറോണ: തിരുവനന്തപുരത്ത് പൊലീസുകാർ ആശങ്കയിൽ: ആരോഗ്യം സംരക്ഷിക്കണോ നിയമം സംരക്ഷിക്കണോ എന്ന ആശങ്കയിൽ പൊലീസ്

തൊപ്പിയാണോ, തലയാണോ വലുതെന്നു പൊലീസുകാർ..! വീടിന് തീയിട്ട പ്രതിക്കും വധശ്രമക്കേസ് പ്രതിയ്ക്കും കൊറോണ: തിരുവനന്തപുരത്ത് പൊലീസുകാർ ആശങ്കയിൽ: ആരോഗ്യം സംരക്ഷിക്കണോ നിയമം സംരക്ഷിക്കണോ എന്ന ആശങ്കയിൽ പൊലീസ്

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സ്വന്തം ആരോഗ്യമാണോ നിയമമാണോ വലുത് എന്നു ചോദിച്ചാൽ തിരുവനന്തപുരത്തെ പൊലീസുകാർ ആശങ്കയിലാകും. തൊപ്പി വേണോ തല വേണോ എന്നു ചോദിച്ചാൽ തലയിൽ കൈവച്ച് ഓടേണ്ട അവസ്ഥയിലാണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ. സുരാജ് വെഞ്ഞാറമ്മൂടിനെ അടക്കം ക്വാറന്റൈനിലാക്കിയ പ്രതിയ്ക്കു പിന്നാലെ പൊലീസ് പിടികൂടിയ രണ്ടു പ്രതികൾ കൂടി കൊറോണ ബാധിതരായതോടെയാണ് പൊലീസ് ശരിക്കും വെട്ടിലായത്.


തലസ്ഥാന നഗരിയിൽ വീടിനു തീയിട്ടതിന് പിടിയിലായ പ്രതിക്കും മറ്റൊരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിടിയിലായ പ്രതിക്കുമാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. . വാമനപുരം ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇങ്ങനെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു തീയിടുകയും ഭാര്യയെ മർദിക്കുകയും ചെയ്തതിനാണ് വാമനപുരം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കു വാറ്റ് ചാരായ വിൽപനയും ഉണ്ടായിരുന്നു. 25ന് റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവം ശേഖരിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇയാൾക്ക് രോഗം പകർന്നതെങ്ങനെയെന്ന് ഇതുവരെ ആരോഗ്യ വകുപ്പിന് പിടികിട്ടിയിട്ടില്ല.

ഒരാളെ വെട്ടിയതിനാണ് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയത്.
റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി 26ന് സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവാകുകയായിരുന്നു. ഇയാൾക്കും രോഗം വന്നതെങ്ങനെയെന്ന് വിവരമില്ല.

രണ്ടുപേരും ക്രിമിനൽകേസിലെ പ്രതികളാണ്. ഇവർക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സമൂഹ വ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയപ്പ് കൊടുത്തിട്ടുണ്ട്. പ്രതികൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റും ജയിലിലുണ്ടായിരുന്ന ജീവനക്കാരും ക്വാറന്റീനിൽ പോയിരിക്കുകയാണ്.