
കാട്ടാനയിറങ്ങിയ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ; വഴിയാത്രക്കാരനെ കാട്ടാന എടുത്തെറിഞ്ഞു;റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന അപകടകാരിയെന്ന് വനംവകുപ്പ്
സ്വന്തം ലേഖകൻ
വയനാട്:കാട്ടാനയിറങ്ങിയ പശ്ചാത്തലത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഗൂഡല്ലൂരില്‍ നേരത്തെ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടാനയാണ് ഇന്ന് പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി പരത്തിയത്.
സമീപത്തെ കാട്ടിലേക്ക് കയറിയ ആന ഏതു സമയത്തും ജനവാസ മേഖലയില്‍ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ച് വരികയാണ്. ആനയെ പിടികൂടാനുള്ള ദൗത്യസംഘം ഉടന്‍ സ്ഥലത്തെത്തും.
ഇന്ന് പുലര്‍ച്ചെ ഒരുമണിക്കൂറോളം നഗരത്തില്‍ ഭീതി വിതച്ച കാട്ടാനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തുരത്തിയത്. ഗൂഡല്ലൂരില്‍ ഒരുമാസം മുമ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുകൊണ്ട് ഉള്‍ക്കാട്ടിലേക്ക് വിട്ട കാട്ടാനയാണിത്.അതുകൊണ്ടുതന്നെ ആന അപകടകാരിയാണ് എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ നിൽക്കുകയായിരുന്ന വഴിയാത്രക്കാരനെ കാട്ടാന എടുത്തെറിഞ്ഞു. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ പഴുപ്പത്തൂർ വനഭാഗത്തുനിന്നാണ് കാട്ടാന പുലർച്ച 2 മണിയോടെ നഗരത്തിലേക്കിറങ്ങിയത്. വഴിയിൽ നിൽക്കുന്നയാളെ കാട്ടാന എടുത്തെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. വഴിയാത്രക്കാരൻ അത്ഭുകരമായാണ് രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.