സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികളെയാണ് ആവശ്യം ; പുരുഷൻമാരെയും ലൈംഗികമായി പീഡിപ്പിക്കാറുണ്ട് ; നിത്യാന്ദയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ശിക്ഷ്യനായിരുന്ന വിജയകുമാർ രംഗത്ത്

സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികളെയാണ് ആവശ്യം ; പുരുഷൻമാരെയും ലൈംഗികമായി പീഡിപ്പിക്കാറുണ്ട് ; നിത്യാന്ദയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ശിക്ഷ്യനായിരുന്ന വിജയകുമാർ രംഗത്ത്

സ്വന്തം ലേഖകൻ

ചെന്നൈ: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാർ രംഗത്ത്. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളിൽ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാർ പറയുന്നു. നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ് താനെന്നും വിജയകുമാർ വ്യക്തമാക്കി.

അൽപസമയംകൊണ്ടുതന്നെ സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാൻ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. വിദ്യാഭ്യാസമുള്ള സുന്ദരികളായ പെൺകുട്ടികളെയാണ് നിത്യാനന്ദ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത്. ഇവരെ മുൻനിർത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് കൊണ്ടുപോവുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രപരമായ മാർക്കറ്റിംഗ് രീതിയാണ് നിത്യാനന്ദയുടേത്. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിനും വേണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്. അമാവാസി നാളുകളിൽ ആശ്രമത്തിലുള്ളവർക്ക് ജ്ഞാനാഞ്ജൻ എന്ന് വിളിക്കുന്ന ഒരു മരുന്ന് നൽകാറുണ്ട്. ഇത് കഴിക്കുന്നവർ ഒരു തരം വശീകരണനിലയിൽ ആവാറുണ്ടെന്നും വിജയകുമാർ പറഞ്ഞു.

രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയാണ് ചെറുപ്പക്കാരികളായ നിരവധിപ്പേർ ആശ്രമത്തിലെത്താൻ തുടങ്ങിയത്. 2015 മുതൽ താൻ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തരത്തിൽ എന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാൻ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുന്ന അവസ്ഥയായി.ഒടുവിൽ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാർ പറഞ്ഞു.

പലരും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാർ പറയുന്നുണ്ട്.

വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. ചെറിയ ആശ്രമങ്ങളെയൊക്കെ സാമ്പത്തികമായി സഹായിക്കും. പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കുകയാണ് പതിവ്. ഇത്തരത്തിൽ നാല് ആശ്രമങ്ങൾ പിടിച്ചെടുക്കാനുള്ള മുഴുവൻ ഒത്താശകളും ചെയ്തത് താനാണെന്നും വിജയകുമാർ വ്യക്തമാക്കി.

ബലാത്സംഗം, ലൈംഗീക പീഡനം തുടങ്ങിയ കേസിൽ കുറ്റം ചാർത്തപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് പാലായനം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടതായാണ് കണക്കാക്കുന്നത്. എന്നാൽ ഫേസ്ബുക്കിലും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും നിത്യാനന്ദ ഇപ്പോഴും സജീവമാണ്. തിരച്ചിൽ നടത്തുന്നവർക്ക് ആശ്രമത്തിൽ വേണ്ട രീതിയിൽ ഒന്ന് അന്വേഷിച്ചാൽ നിത്യാനന്ദയെ കിട്ടുമെന്നും വിജയകുമാർ പറയുന്നു.

ഇന്ത്യയിൽ നിന്ന് പാലായനം ചെയ്ത നിത്യാന്ദയ്ക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദ എവിടെയാണെന്ന്കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്.