കുട്ടിയെ എഴുത്തിനിരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു; നാടിനെ ഞെട്ടിച്ച് മുടവൻമുകളിലെ ഇരട്ടക്കൊല
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മുടവൻമുകളിലെ ഇരട്ട കൊലപാതകം കുട്ടിയെ എഴുത്തിനിരുത്തുന്നത് സംബന്ധിച്ച തർക്കം.
ഭാര്യയുടെ അച്ഛനെയും സഹോദരനെയുമാണ് യുവാവ് കുത്തി കൊന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചുമട്ട് തൊഴിലാളിയായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിയും മകളുടെ ഭർത്താവുമായ അരുണിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു .പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു.
സ്വന്തം കുടുംബത്തടൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. രാത്രി ഒൻപത് മണിയോടെ ഭാര്യ വീട്ടിലെത്തിയ അരുണ്‍, ഭാര്യയുടെ സഹോദരനുമായി വാക്കുതർക്കത്തിലായി.
ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. തടയാന്‍ എത്തിയ അച്ഛനെയും പ്രതി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ എഴുത്തിനിരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മദ്യലഹരിയിലായിരുന്നു പ്രതി എന്നാണ് പ്രാഥമിക വിവരം. സുനിലിന് കഴുത്തിലും അഖിലിന് നെഞ്ചിലുമാണ് കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനിലിനെയും അഖിലിനെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.