ശാരീരിക അസ്വസ്ഥത ; യുകെയിൽ മലയാളി യുവാവിന് ദാരുണാന്ത്യം; ഗായകനും കോട്ടയം കുടമാളൂര്‍ സ്വദേശിയുമായ യുവാവാണ് മരണപ്പെട്ടത്
സ്വന്തം ലേഖകൻ
പോര്‍ട്സ്മൗത്ത്: കോട്ടയം കുടമാളൂര്‍ സ്വദേശിയും യുകെ മലയാളിയുമായ അനില്‍ ചെറിയാൻ (36) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പോര്‍ട്സ്മൗത്ത് ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലില്‍ അനില്‍ ചികിത്സയില്‍ പ്രവേശിച്ചത്.
മരണം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു. ഗായകൻ കൂടിയായ അനിലെ യുകെ മലയാളികള്‍ക്കെല്ലാം അറിയാം. യുകെ പോര്‍ട്സ്മൗത്തിന് സമീപമുള്ള വാട്ടര്‍ലൂവില്ലെയില്‍ കുടുംബമായിട്ടാണ് അനില്‍ താമസിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിന്റെ സൗത്താംപ്ടണിലെ ഫോറസ്റ്റ് കോര്‍ട്ട് കെയര്‍ ഹോം ഡപ്യൂട്ടി മാനേജരായ ജോമി അനിലാണ് ഭാര്യ. വിദ്യാര്‍ഥികളായ ഹെവന്‍(10), ഹെയസില്‍(7) എന്നിവരാണ് മക്കള്‍. ഫോറസ്റ്റ് കോര്‍ട്ട് കെയര്‍ ഹോമിലെ ജീവനക്കാരൻനായിരുന്ന അനില്‍ 2008 ലാണ് യുകെയില്‍ എത്തുന്നത്.
സിംഫണി ഓര്‍ക്കസ്ട്രയിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന അനില്‍ ചെറിയാന്റെ വേര്‍പാട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഹോസ്പിറ്റലില്‍ പ്രവേശിക്കും മുൻപ് വരെ സിംഫണിയിലൂടെ സജീവമായിരുന്ന അനിലിന്റെ വിയോഗം മലയാളി സമൂഹത്തിന് ഏറെ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.
കുടമാളൂര്‍ തോപ്പില്‍ വീട്ടില്‍ ജോയി ജോസഫ്, മേരിക്കുട്ടി ജോയി എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: അജോ ചെറിയാൻ, ജോമി ചെറിയാൻ (ഡെവണ്‍, യുകെ). പോര്‍ട്സ്മൗത്ത് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി ഇടവകാംഗവും വി. മദര്‍ തെരേസ കുടുംബ യൂണിറ്റ് അംഗവുമാണ്. അനിലിന്റെ നിര്യാണത്തില്‍ ഇടവക വികാരി ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് അനുശോചനം അറിയിച്ചു. സംസ്കാരം പിന്നീട് യുകെയില്‍ തന്നെ നടത്തുവാനാണ് ബന്ധുക്കളുടെ തീരുമാനം.