കാമുകിയ്‌ക്കൊപ്പം ജീവിക്കാൻ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയപ്പോൾ പെരുവഴിയിലായത് ആറാം ക്ലാസ്സുകാരൻ ; സ്വന്തം മകളുടെ കൊലപാതകിയുടെ മകനെ ഏറ്റെടുക്കാതെ കുടുംബം

സ്വന്തം ലേഖകൻ കൊച്ചി: ഉദയംപേരൂരിൽ കാമുകിയായ സുനിത ബേബിക്കൊപ്പം ജീവിക്കാൻ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയതോടെ ആരോരുമില്ലാതെ പെരുവഴിയിലായത് ആറാം ക്ലാസുകാരനാണ്. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കൾ ഏറ്റെടുക്കാതെ കയ്യൊഴിഞ്ഞത്. ബന്ധുക്കൾ ഇവരുടെ മൂത്തമകളെ ഏറ്റെടുത്തെങ്കിലും ഇളയമകനെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി. ജോലിക്കായി വിദേശത്തേക്ക് പോകുകയാണെന്നും അതിനാൽ പഠിക്കാൻ സംരക്ഷകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴിയായിരുന്നു മകന്റെ കൺമുന്നിൽവെച്ച് പ്രേംകുമാർ പൊലീസ് പിടിയിലാകുന്നത്. വിദ്യയുടെ കൊലപാതകമരണത്തിനും പ്രേംകുമാറിന്റെ ജയിൽവാസത്തിനുമപ്പുറം വിദ്യയുടെ മരണത്തിന്റെ യഥാർത്ഥ ഇര അവരുടെ […]