കക്കൂസില്‍ നിന്ന് റിപ്പോര്‍ട്ടിംഗ്, സെക്‌സ് ചാറ്റ് വാര്‍ത്ത സൃഷ്ടിക്കല്‍; മാതൃഭൂമിയുടെ മാധ്യമസംസ്‌കാരത്തിന് ഇതെന്ത് പറ്റി?; മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു; മനോജ് ദാസ് എന്ന എഡിറ്ററില്‍ പ്രതീക്ഷയുണ്ട്; കളക്ടര്‍ ബ്രോയുടെ സെക്‌സ് ചാറ്റ് വിവാദത്തില്‍ വിശദീകരണവുമായി ഭാര്യ; സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കറിലെ അശ്ലീലം എന്താണ്?;

സ്വന്തം ലേഖകന്‍ കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ കശക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിത വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോള്‍ ലൈംഗിക ചുവയുള്ള മറുപടി ലഭിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പ്രശാന്തിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; എന്റെ ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യന്‍/മാന്യയുടെ […]