അന്ത്യാഭിലാഷം കാണാനാകാതെ പിതാവ് യാത്രയായി; ചേതനയറ്റ ശരീരത്തെ  സാക്ഷിയാക്കി മകന്‍ വധുവിന് മിന്നുചാര്‍ത്തി;  കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തിയ കല്യാണം…..

അന്ത്യാഭിലാഷം കാണാനാകാതെ പിതാവ് യാത്രയായി; ചേതനയറ്റ ശരീരത്തെ സാക്ഷിയാക്കി മകന്‍ വധുവിന് മിന്നുചാര്‍ത്തി; കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തിയ കല്യാണം…..

Spread the love

സ്വന്തം ലേഖിക

ചെന്നൈ: പിതാവിന്റെ ചേതനയറ്റ ശരീരത്തെ സാക്ഷിയാക്കി മകന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി.

പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനാണ് സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ തന്നെ വിവാഹം നടത്തിയതെന്നാണ് മകന്‍ തമിഴ്‌നാട്ടിലെ കല്ലകറുച്ചിയില്‍ സ്വദേശി പ്രവീണിന്റെ സാക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.എം.കെയുടെ പ്രാദേശിക നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു പ്രവീണിന്റെ പിതാവ് പെരുവാങ്ങൂര്‍ രാജേന്ദ്രന്‍. മകന്റെ വിവാഹം നടന്നു കാണാന്‍ രാജേന്ദ്രന്‍ അതിയായി ആഗ്രഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും മകന്റെ വിവാഹം കാണുക എന്നതായിരുന്നു. രണ്ടു വര്‍ഷമായി പല ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നു രാജേന്ദ്രന്‍.

ഒരുമാസം മുന്‍പ് കുളിമുറിയില്‍ തെന്നിവീണതോടെ ആരോഗ്യ നില വഷളായി. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്റെ വിവാഹം മാര്‍ച്ച്‌ ഇരുപത്തിയേഴിന് കല്ലകറുച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതുമായിരുന്നു. അതിനിടെയാണ് പിതാവിന്റെ മരണം.