പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

 

ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫിപറമ്പിൽ,

8 വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി,    കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്.അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും.എന്നു ഷാഫി പറഞ്ഞു.

മീനാക്ഷിയമ്മ പത്താം ക്ലാസിൽ പഠനം  അവസാനിപ്പിച്ചു. പിന്നീട് 17-ാം വയസ്സിൽ ഗുരുവായ രാഘവനെ വിവാഹം കഴിക്കുകയായിരുന്നു.  കടത്തനാട്ട് ക്ഷേത്രത്തിൽ ഇരുവരും കളരി അഭ്യസത്തിൽ  മികവ് പുലർത്തി. ഭർത്താവിന്റെ മരണത്തോടെ  ഉത്തരവാദിത്വങ്ങളും, ചുമതലകളും മീനാക്ഷിയമ്മ സ്വയം  ഏറ്റെടുത്ത് നടത്തി. തുടർന്ന് കേരളത്തിന് അകത്തും പുറത്തുമായി  നിരവധി കളരി പ്രദർശനങ്ങൾ നടത്തി വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്. ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം  നൽകുന്നത്. വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ ‘ആർച്ച’ എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ച മീനാക്ഷി അമ്മയ്ക്ക് പത്മശ്രീ നൽകി  ആദരിച്ചു.