ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകനടക്കം ഇരുപതിലധികം പേർ പീഡിപ്പിച്ചത് നിരവധി തവണ ; പീഡനം നടത്തിയവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്ന് പതിനേഴുകാരിയുടെ മൊഴി ; നാട്ടുകാരുടെ ഇടപെടലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥ

ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകനടക്കം ഇരുപതിലധികം പേർ പീഡിപ്പിച്ചത് നിരവധി തവണ ; പീഡനം നടത്തിയവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്ന് പതിനേഴുകാരിയുടെ മൊഴി ; നാട്ടുകാരുടെ ഇടപെടലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ബുദ്ധി വൈകല്യമുള്ള പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേരാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പീഡിപ്പിച്ചവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ചവർക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് റൂറൽ എസ്പി. ജി. പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. കേസന്വേഷണത്തിന് ഡിവൈ.എസ്പി.യുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് പീഡനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് പെൺകുട്ടിയെ ഒരു വീട്ടിലെത്തിക്കുകയും അവിടെ വച്ച് പീഡനം നടത്തുകയുമായിരുന്നു. ഇവിടെ ഇയാളുടെ മറ്റു സുഹൃത്തുക്കളും ചേർന്നാണ് കൂട്ട ബലാത്സംഗം നടത്തിയത്. ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകൻ പ്രണയം നടിച്ചാണ് വശത്താക്കിയത്.

പിന്നീട് ഇവർ പെൺകുട്ടിയെ ചൂഷണം നടത്തുകയായിരുന്നു. വീട്ടിലും പലസ്ഥലങ്ങളിൽ കൊണ്ടുപോയും പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് മൊഴി നൽകിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കൂടാതെ പെൺകുട്ടിയുടെ മാതാവിനും ബുദ്ധിവൈകല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ പലപ്പോഴും അപരിചിതർ സ്ഥിരമായി വരുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ആളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായതെന്ന് പൊലീസ് കണ്ടെത്തിയത്.

പെൺകുട്ടിക്ക് ചെറിയതോതിൽ ബുദ്ധിവൈകല്യമുള്ളതിനാൽ വിവരങ്ങൾ ചോദിച്ചറിയുന്നതിൽ പൊലീസ് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രതികളിൽ ചിലരുടെ പേരുകൾ മാത്രമേ അറിയാൻ കഴിഞ്ഞിട്ടുള്ളൂ. മുഴുവൻ പ്രതികളെയും കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് 20 പേരുടെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത് . പെൺകുട്ടി മൊഴികളിൽ ഇടക്ക് വൈരുദ്ധ്യമുള്ളതായും പൊലീസ് പറയുന്നുണ്ട്.