പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി; യുവാവ് അറസ്റ്റിൽ

Spread the love

മാവേലിക്കര: പ്രണയം നടിച്ച് പ്ലസ്ടു വിദ്യാർഥിനിയുടെ നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവാവിനെ മാവേലിക്കര പൊലീസ് അറസ്റ്റുചെയ്തു.

മലപ്പുറം ഏറനാട് ഇരുമ്പുയി കരുവാഞ്ചേരിപ്പറമ്പ് കിഴക്കേടത്ത് തറയിമ്മൽ കെ.ടി. റഹുമാനുൽ ബാക്കിറാ (20)ണ് അറസ്റ്റിലായത്.

ചെങ്ങന്നൂർ സ്വദേശിനിയായ പതിനാറുകാരിയെ ടിക് ടോക് വഴി 2020 ജൂണിലാണ് പ്രതി പരിചയപ്പെട്ടത്. പെൺകുട്ടി, അമ്മയുടെ മാവേലിക്കരയിലെ വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കി നഗ്‌ന വീഡിയോകളും ചിത്രങ്ങളും ഇയാൾ ശേഖരിച്ചു.
പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചശേഷം ചെങ്ങന്നൂരിലെ വീട്ടിലെത്തി ഒരു ബൈക്ക് പെൺകുട്ടിയുടെ വീട്ടുകാർക്ക് വിറ്റു.

പിന്നീട് വീട്ടുകാരുമായി അകന്ന റഹുമാനുൽ, പെൺകുട്ടിയുടെ നഗ്‌നവീഡിയോകൾ തന്റെ പക്കലുണ്ടെന്നും അവ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

വീട്ടുകാർ ഇയാളുടെ ഫോൺ ബ്ലോക്ക് ചെയ്തതോടെ റഹുമാനുൽ വീഡിയോയുടെ സ്‌ക്രീൻ ഷോട്ടുകൾ വ്യാജ ഐഡി ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കൾക്കും അയച്ചു. തുടർന്നാണു ബന്ധുക്കൾ മാവേലിക്കര പൊലീസിൽ പരാതി നൽകിയത്.

ഇൻസ്‌പെക്ടർ സി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ മലപ്പുറത്തെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.