വിവാഹ വാഗ്ദാനം നൽകി 21കാരിയായ യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചു; പീഡിപ്പിച്ചത് മുണ്ടക്കയം മടുക്ക ക്ഷേത്രത്തിലെ മുൻ പൂജാരി; പീഡനം നടത്തിയത് ക്ഷേത്ര മുറ്റത്തുള്ള ശാന്തി മഠത്തിൽ വെച്ച്; മറ്റ് പെൺകുട്ടികളും പൂജാരിയുടെ വലയിൽ വീണതായി സൂചന
സ്വന്തം ലേഖകൻ
മുണ്ടക്കയം: 21 കാരിയായ പട്ടികജാതി യുവതിയെ വിവാഹ വാഗ്ദാനം നല്കി പൂജാരി പീഡിപ്പിച്ചു.
മുണ്ടക്കയം മടുക്ക മഹാവിഷ്ണു ക്ഷേത്രത്തിലെ മുൻ പൂജാരിയും നിലവിൽ പത്തനംതിട്ട ഇലന്തൂർ ദേവീക്ഷേത്രത്തിലെ പൂജാരിയും മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയുമായ വിനു മോനാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
മടുക്ക മഹാവിഷ്ണു ക്ഷേത്ര മുറ്റത്തുള്ള ശാന്തി മഠത്തിലും പട്ടുമല പള്ളിക്ക് സമീപവുമെല്ലാം യുവതിയെ എത്തിച്ച് പീഡനം നടത്തി.
പരിപാവനമായി കാണേണ്ട ക്ഷേത്ര മുറ്റത്ത് വെച്ച് , അതും പൂജാരി തന്നെ പീഡനം നടത്തിയെന്നതിൻ്റെ ഞെട്ടലിലാണ് ഭക്തർ.
വിനുമോൻ്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചതോടെയാണ് തന്നെ ബോധപൂർവ്വം ചതിക്കുവാണെന്ന് 21 കാരിക്ക് മനസിലായത്.
തുടർന്ന് വിനുമോനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. ഇതിനേ തുടർന്നാണ് യുവതി പരാതിയുമായി മുണ്ടക്കയം പൊലീസിനെ സമീപിച്ചത്.
പിന്നീട് നടന്ന ചർച്ചയെ തുടർന്ന് 21 കാരിയെ വിവാഹം കഴിക്കാമെന്ന് വിനു സമ്മതിച്ചു. തുടർന്ന് ഇന്നലെ എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു.
മുൻ തീരുമാനപ്രകാരം 21 കാരിയും ബന്ധുക്കളും എത്തിയെങ്കിലും വിനുമോൻ തന്ത്രപൂർവ്വം മുങ്ങി. തുടർന്നാണ് യുവതി പൊലീസിൽ പരാതി നല്കിയത്. കേസെടുത്ത മുണ്ടക്കയം പൊലിസ് അന്വേഷണം ആരംഭിച്ചു.