പതിമൂന്നുകാരിയെ വലിച്ചിഴച്ച് ബാത്ത്‌റൂമിൽ എത്തിച്ച് പീഡിപ്പിച്ചത് 63 കാരൻ: പെൺകുട്ടി ബഹളം വയ്ക്കാതിരിക്കാൻ വായിൽ അടിവസ്ത്രം തിരുകി വച്ച ശേഷം പീഡനം; സമൂഹത്തിൽ മാന്യനായ വയോധികൻ പീഡനക്കേസിൽ കുടുങ്ങിയത് കണ്ട് ഞെട്ടി വിറച്ച് നാട്

പതിമൂന്നുകാരിയെ വലിച്ചിഴച്ച് ബാത്ത്‌റൂമിൽ എത്തിച്ച് പീഡിപ്പിച്ചത് 63 കാരൻ: പെൺകുട്ടി ബഹളം വയ്ക്കാതിരിക്കാൻ വായിൽ അടിവസ്ത്രം തിരുകി വച്ച ശേഷം പീഡനം; സമൂഹത്തിൽ മാന്യനായ വയോധികൻ പീഡനക്കേസിൽ കുടുങ്ങിയത് കണ്ട് ഞെട്ടി വിറച്ച് നാട്

Spread the love
ക്രൈം ഡെസ്‌ക്
മലപ്പുറം: പേരക്കുട്ടിയുടെ പ്രായം പോലുമില്ലാതെത പെൺകുട്ടിയെ ബാത്ത്‌റൂമിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയി വായിൽ അടിവസ്ത്രം തിരുകി വച്ച ശേഷം പീഡിപ്പിച്ച കേസിൽ വയോധികൻ പിടിയിൽ. വളാഞ്ചേരി സ്വദേശിയായ സുബ്രഹ്മണ്യ (63)നെയാണ് വളാഞ്ചേരി എസ്.എച്ച് ഒ.ടി. മനോഹരൻ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. അമ്മയും, ജേഷ്ഠനും ആശുപത്രിയിലേക്കുപോയപ്പോൾ വീട്ടിൽ ഒറ്റയ്ക്ക് നിന്ന കുട്ടിയെ ഇയാൾ വീടിനുള്ളിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി.  പ്രതിയുടെ പേരക്കുട്ടിയുമായി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിൽ കൊണ്ടുപോയി  ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ചെറുത്തു നിൽക്കാനും, ബഹളം വയ്ക്കാനും ശ്രമിച്ചപ്പോഴാണ് അടിവസ്ത്രം വായിൽ തിരുകിയത്.  പരാതിയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എസ്.സി.പി.ഒ മാരായ ടി. ശിവകുമാർ, എം. ജെറിഷ്, സി.പി.ഒ മാരായ ടി.ജെ. സജി, കെ.പി. രമേഷ്, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.മലപ്പുറം ജില്ലയിൽനിന്ന് ഈയിടെയായി നിരവധി ബാലപീഡനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ചെറുകുളമ്പിലെ സ്വകാര്യ മതപഠന സ്ഥാപനത്തിലെ പ്രായപൂർത്തിയാകാത്ത 17കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്ഥാപന നടത്തിപ്പുകാരനായ കോട്ടക്കൽ വലിയപറമ്ബ് സ്വദേശി ചരട വീട്ടിൽ മുഹമ്മദ് റഫീഖിനെ (34) കഴിഞ്ഞ ദിവസം കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ ചൈൽഡ് ലൈന് കിട്ടിയ പരാതിപ്രകാരം കൊളത്തൂർ പൊലീസ് കേസെടുക്കുകയും പ്രതിയെ വലിയ പറമ്പിലെ വാടക വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു സ്ഥാപനത്തിന് വിദ്യാർത്ഥികളെ അവടെ താമസിച്ചു പഠിപ്പിക്കുന്നതിനും മറ്റും ആവശ്യമായ അനുമതിയും മതിയായ സുരക്ഷയും ഒരുക്കിയിട്ടു ഉണ്ടോ എന്നും മറ്റേതെങ്കിലും വിദ്യാർത്ഥികൾക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് ലൈനിന്റെ ടോൾഫ്രീ നമ്ബറായ 1098ൽ വന്ന ഫോൺകോളിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്ഥാപനത്തിലെത്തി പരിശോധന നടത്തി. തുടർന്ന് സ്ഥാപനത്തിൽ പഠിച്ചിരുന്ന മുഴുവൻ വിദ്യാർത്ഥികളേയും ഇവിടെനിന്നും മോചിപ്പിച്ചു. 12പെൺകുട്ടികളെയാണ് ഇത്തരത്തിൽ മോചിപ്പിച്ചത്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സ്ഥാപനത്തിൽപഠിക്കുന്ന പെൺകുട്ടി കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് പ്രതി മുഹമ്മദ് റഫീഖിനെ അറസറ്റ് ചെയ്തത്. ബാലനീതി നിയപ്രകാരം സ്ഥാപനം രജിസ്റ്റർചെയ്തിട്ടില്ലെന്നും ഇതിനാൽ സ്ഥാപനം അനധികൃതമാണെന്നും അധികൃതർ പറഞ്ഞു.കൊളത്തൂർ പൊലീസ് ഇൻസ്‌പെക്ടർ മധുവിനെ കൂടാതെ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ഷക്കീൽ, രഞ്ജിത്ത്, അബ്ദുൽ സത്താർ , ദീപക്, സുനിൽ ധന്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സമാനമായ മറ്റൊരു കേസും ആഴ്ചകൾക്ക് മുമ്പ് മലപ്പുറം തേഞ്ഞിപ്പലത്ത് നടന്നിരുന്നു.
താൻ പഠിപ്പിക്കുന്ന 13കാരിയായ യു.പി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അദ്ധ്യാപകനെതിരെ തേഞ്ഞിപ്പലം പൊലീസ് പോക്സോ കേസെടുത്തിരുന്നു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിൽ സ്‌കൂളിലെ താൽകാലിക അദ്ധ്യാപകനായ മസൂദ് ആണ് കേസിലെ പ്രതി. സംഭവത്തെ തുടർന്ന് അദ്ധ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനി രണ്ട് മാസം ഗർഭിണിയായിരുന്നു.. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴവണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. താൻ പഠിപ്പിച്ച കുട്ടിയെ തന്നെയാണ് ഇയാൾ പീഡിപ്പിച്ചത്.
കുറച്ചുനാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ ഒരു സ്‌കാനിങ് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്. സ്‌കാനിങ് സെന്ററിൽ നിന്നാണ് തേഞ്ഞിപ്പാലം പൊലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ അപ്പോഴേക്കും മുങ്ങിയിരുന്നു.തന്റെ ബന്ധുവായ മറ്റൊരു അദ്ധ്യാപകന്റെ വീട്ടിലെത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ പറഞ്ഞു.