ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് ശരിയാക്കി കൊടുക്കാനാണ് അനുജൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്; ഭീഷണിപ്പെടുത്തി ലൈം​ഗികപീഡനത്തിന് ഇരയാക്കി; ഇതറിഞ്ഞ ചേട്ടനും പെൺകുട്ടിയെ ഉപദ്രവിച്ചു; ഒരു വർഷത്തോളം ഇരുവരും പീഡനം തുടർന്നു; പഠനത്തിൽ മിടുക്കിയായ പെൺകുട്ടി ക്ലാസിൽ പിന്നോക്കം പോയതോടെ അധ്യാപകർ കൗൺസിലിങ്ങ് നടത്തി; ഡിവൈഎഫ്‌ഐ-എസ്‌എഫ്‌ഐ നേതാക്കളായ സഹോദരങ്ങളുടെ ക്രൂരമായ പീഡനകഥ പുറത്ത് വന്നത് ഇങ്ങനെ

ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് ശരിയാക്കി കൊടുക്കാനാണ് അനുജൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്; ഭീഷണിപ്പെടുത്തി ലൈം​ഗികപീഡനത്തിന് ഇരയാക്കി; ഇതറിഞ്ഞ ചേട്ടനും പെൺകുട്ടിയെ ഉപദ്രവിച്ചു; ഒരു വർഷത്തോളം ഇരുവരും പീഡനം തുടർന്നു; പഠനത്തിൽ മിടുക്കിയായ പെൺകുട്ടി ക്ലാസിൽ പിന്നോക്കം പോയതോടെ അധ്യാപകർ കൗൺസിലിങ്ങ് നടത്തി; ഡിവൈഎഫ്‌ഐ-എസ്‌എഫ്‌ഐ നേതാക്കളായ സഹോദരങ്ങളുടെ ക്രൂരമായ പീഡനകഥ പുറത്ത് വന്നത് ഇങ്ങനെ

പാലക്കാട്: അടുത്ത ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍നടന്ന കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്.

അജീഷ് പാറക്കളത്തെ ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവും സിപിഎം. പ്രവര്‍ത്തകനും ചിന്ത വായനശാലാ ഭാരവാഹിയുമാണ്. ഡിവൈഎഫ്‌ഐ പെരുമാട്ടി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അജീഷ്. സഹോദരന്‍ അജയ്‌ഘോഷ് എസ്.എഫ്.ഐ.നേതാവാണ്. സമ്മര്‍ദ്ദം അതിജീവിച്ച്‌ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ നടപടിയെടുത്ത് തലയൂരാനുള്ള ശ്രമിത്തിലാണ് സംഘടന.

അടുത്ത ബന്ധുവാണ് പെണ്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് ശരിയാക്കി കൊടുക്കാനാണ് അജയ് ഘോഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞു. ഇത് ചേട്ടനും അറിഞ്ഞു. ഇതോടെ ചേട്ടന്‍ അജീഷും വീട്ടിലെത്തി. പീഡനം ചേട്ടനും തുടരുന്നു. ഇതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു. പഠനത്തില്‍ പിന്നോക്കം പോയി. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ മാറ്റം അദ്ധ്യാപകര്‍ ശ്രദ്ധിച്ചു. അവര്‍ കൗണ്‍സിലിങ് നടത്തി. ഇതോടെയാണ് പീഡനം പെണ്‍കുട്ടി പുറത്തു പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പൊലീസില്‍ പരാതി കൊടുത്തു. മീനാക്ഷിപുരം പൊലീസ് കേസെടുത്തു. ഇതിനിടെ നേതാക്കളെ രക്ഷിക്കാന്‍ ചില ശ്രമം എത്തി. എന്നാല്‍ പ്രശ്‌നം പീഡനമാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.