ഹോട്ടൽ ഐഡയിലെ ബെഡ്ഷീറ്റ് നിറയെ രക്തം..! കൊച്ചിയിലും കണ്ടത് അതു തന്നെ; പ്രലോഭനവും, പ്രണയവും സൗഹൃദവും: ഐഡാ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെയും കൊച്ചിയിലെ ഗോകുലിന്റെയും കഥയ്ക്കു പിന്നിലുണ്ടായത് ഒരേ വികാരം; മുരളീകുമാറിന്റെ പീഡനക്കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ഹോട്ടൽ ഐഡയിലെ ബെഡ്ഷീറ്റ് നിറയെ രക്തം..! കൊച്ചിയിലും കണ്ടത് അതു തന്നെ; പ്രലോഭനവും, പ്രണയവും സൗഹൃദവും: ഐഡാ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെയും കൊച്ചിയിലെ ഗോകുലിന്റെയും കഥയ്ക്കു പിന്നിലുണ്ടായത് ഒരേ വികാരം; മുരളീകുമാറിന്റെ പീഡനക്കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: 2018 ആഗസ്റ്റിൽ കോട്ടയത്തെ പിടിച്ചു കുലുക്കിയ പീഡനക്കേസായിരുന്നു മിസ്റ്റർ ഇന്ത്യ മുരളികുമാറിന്റേത്. അയൽവാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നു മുരളികുമാർ ലൈഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പീഡനക്കേസ്. പ്രണയം നടിച്ച് പെൺകുട്ടിയെ കോട്ടയത്തെ ഐഡ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, തുടർന്നു അമിത രക്തസ്രാവമുണ്ടായി യുവതി അബോധാവസ്ഥയിലാകുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ, ഇതിനിടെ കേസ് ഒത്തു തീർപ്പിൽ എത്തിക്കുന്നതിനുള്ള ശ്രമം മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ മുരളികുമാർ നടത്തിയിട്ടുണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഇദ്ദേഹത്തിന്റെ ജോലിയെ പോലും ഇത് ബാധിക്കും. ഇത് കൂടാതെ മിസ്റ്റർ ഇന്ത്യ എന്ന പട്ടത്തിന്റെ പേരിലുള്ള എല്ലാവിധ ഇടപാടുകളെയും ഇത് സാരമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് മുരളികുമാർ കേസ് ഒത്തു തീർക്കുന്നതിന് അടക്കം ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കേസ് ഇപ്പോഴും വിചാരണ ഘട്ടത്തിലേയ്ക്ക് എത്തിയിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നുള്ള വാർത്ത എത്തിയത്.

മുരളികുമാർ പെൺകുട്ടിയെ വിവാഹിതനാണ് എന്ന വിവരം മറച്ചു വച്ച് കോട്ടയം ഐഡ ഹോട്ടലിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ, കൊച്ചിയിൽ വൈപ്പിൻ സ്വദേശിയായ ഗോകുൽ കേസിൽ പ്രതിയായത് മൊബൈൽ ഫോണിലുടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു വന്നു കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെയായിരുന്നു.

കൃത്യസമയത്ത് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടു മാത്രമാണ് മുരളികുമാർ കൊലക്കേസിൽ പ്രതിയാകാതിരുന്നത്. മുരളികുമാറിന്റെ വിളികേട്ട് ഹോട്ടൽ ഐഡയിലെ ജീവനക്കാർ എത്തുമ്പോൽ, ഹോട്ടലിലെ ബെഡ്ഷീറ്റ് നിറയെ രക്തമായിരുന്നു. ഇത് തന്നെയാണ് കൊച്ചിയിൽ ഗോകുലിന്റെ മുറിയിലും കണ്ടത്.

പക്ഷേ, മുരളികുമാർ കൃത്യ സമയത്ത് തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടു തന്നെ ജീവൻ രക്ഷിക്കാൻ സാധിച്ചു. എന്നാൽ, വൈപ്പിൻ സ്വദേശി ഗോകുലിനു ഇത് കൃത്യ സമയത്ത് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. അതുകൊണ്ടു തന്നെയാണ് ഗോകുലിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ മരണം സംഭവിച്ചത്.