തന്റെ ശാരീരികമായ കുറവുകളെക്കുറിച്ച് രേഷ്മ മറ്റൊരു പുരുഷനോട് പറഞ്ഞു; ഒരുമിച്ച് താമസിക്കുമ്പോള്‍ മരുന്നുകുത്തിവച്ചു; തൻ്റെ മാതാപിതാക്കളോട് മോശമായി പെരുമാറിയതും വൈരാഗ്യത്തിന് കാരണമായി; ഓയോ റൂമിൽ ചങ്ങനാശേരി സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി പുറത്ത്
സ്വന്തം ലേഖിക
കൊച്ചി: ഓയോ റൂമിലെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്.
ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലില്‍ രേഷ്‌മ രവിയെ (28) യാണ് കോഴിക്കോട് ബാലുശേരി തലയാട് തോട്ടത്തില്‍ നൗഷാദ് (30) ഹോട്ടല്‍ മുറിയില്‍ കുത്തിക്കൊലപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയും നൗഷാദും പല തവണ ഒരുമിച്ച് കഴിഞ്ഞിരുന്നെന്നാണ് വിവരം. ഇതിനിടയില്‍ രേഷ്മ പല തവണ മരുന്ന് കുത്തിവച്ചെന്നും, തന്റെ ആരോഗ്യം ക്ഷയിപ്പിക്കാൻ ശ്രമിച്ചതാണോയെന്ന് സംശയമുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
തന്റെ ശാരീരികമായ ചില കുറവുകളെക്കുറിച്ച് രേഷ്മ മറ്റൊരു പുരുഷനോട് പറഞ്ഞിട്ടുണ്ടെന്ന് നൗഷാദ് സംശയിക്കുന്നു. ഇതും വൈരാഗ്യമുണ്ടാകാൻ കാരണമായി.
നൗഷാദ് സംശയമുന്നയിച്ച രേഷ്മയുടെ ആണ്‍സുഹൃത്തിന്റെ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതിയുടെ മാതാപിതാക്കളുമായി യുവതി എപ്പോഴും തര്‍ക്കത്തിലേര്‍പ്പെടുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നതും കൊലയ്ക്കു കാരണമായതായാണ് സൂചന.
പല ചോദ്യങ്ങള്‍ക്കും പ്രതി പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്. യുവതി ദുര്‍മന്ത്രവാദം ചെയ്തുവെന്ന ഇയാളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഹോട്ടലിലെത്തിയ യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
പ്രതിക്ക് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിന് കേസ് നിലവിലുണ്ട്. റിമാൻഡിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാൻ ഇന്ന് പൊലീസ് അപേക്ഷ നല്‍കും.