നെടുങ്കണ്ടം ഉരുട്ടിക്കൊല: എസ്.ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ; എസ്.ഐയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും

നെടുങ്കണ്ടം ഉരുട്ടിക്കൊല: എസ്.ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ; എസ്.ഐയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് പ്രത്യക അന്വേഷണ സംഘം രേഖപ്പെടുത്തി. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. 12 ദിവസമായും അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികൾ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യപിച്ചതും രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ഇവർ ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റ്.
ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമ്പോഴാണ് എസ്‌ഐ കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിമാൻഡിലായിരുന്ന രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിൽ മൂന്നാംമുറയ്ക്ക് ഇരയാക്കിയെന്ന് വ്യക്തമായ സൂചന നൽകുന്നതായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിലെ മുറിവുകളിൽ നാലെണ്ണമെങ്കിലും കസ്റ്റഡിയിൽ പോലീസ് മർദനം മൂലമുള്ളതെന്നായിരുന്നു റിപ്പോർട്ട്.