മസ്കറ്റില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ നേഴ്സിനെ  ബലമായി പീഡിപ്പിച്ചു; നിയമനടപടിയിൽ നിന്ന് രക്ഷപ്പെടാൻ കഴുത്തിൽ താലി ചാർത്തി;  നാട്ടിലേക്ക് മുങ്ങിയത് പിണക്കത്തിലായിരുന്ന ഭാര്യയ്ക്കൊപ്പം അയര്‍ലാന്റിലേക്ക് പോകാൻ;  ആഞ്ഞിലിത്താനം സ്വദേശിക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനി; പ്രതിയെ പിടികൂടാൻ തയ്യാറാകാതെ പോലീസ്

മസ്കറ്റില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ നേഴ്സിനെ ബലമായി പീഡിപ്പിച്ചു; നിയമനടപടിയിൽ നിന്ന് രക്ഷപ്പെടാൻ കഴുത്തിൽ താലി ചാർത്തി; നാട്ടിലേക്ക് മുങ്ങിയത് പിണക്കത്തിലായിരുന്ന ഭാര്യയ്ക്കൊപ്പം അയര്‍ലാന്റിലേക്ക് പോകാൻ; ആഞ്ഞിലിത്താനം സ്വദേശിക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനി; പ്രതിയെ പിടികൂടാൻ തയ്യാറാകാതെ പോലീസ്

സ്വന്തം ലേഖിക

മല്ലപ്പള്ളി: മസ്കറ്റില്‍ ക്വാറന്റൈനില്‍ .കഴിഞ്ഞ യുവതിയെ ബലമായി പീഡിപ്പിച്ചതിനുശേഷം നാട്ടിലേക്ക് മുങ്ങിയ യുവാവിനെതിരെ പരാതിയുമായി യുവതി.

ആഞ്ഞിലിത്താനം മുളക്കുടിയില്‍ എം.ആര്‍ സുരേന്ദ്രന്റെ മകന്‍ സുധീഷ്‌ എം.എസ് (സുധീഷ്‌ കാര്‍ത്തികയില്‍) നെതിരെയാണ് കോട്ടയം സ്വദേശി യുവതി പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ലാണ് യുവതിയും സുധീഷും അടങ്ങുന്ന സംഘം മസ്കറ്റില്‍ ജോലിക്ക് എത്തിയത്. രണ്ടുപേരും നേഴ്സ് ആയിരുന്നു. എന്നാല്‍ കോവിഡ്‌ കാലമായതിനാല്‍ ക്വാറന്റൈന്‍ കഴിഞ്ഞുമാത്രമേ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ.

പരസ്പരം ആശയവിനിമയത്തിനുവേണ്ടി ഗ്രൂപ്പ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലൂടെയാണ് സുധീഷ്‌ യുവതിയുമായി അടുക്കുന്നത്.
യുവതിയുടെ വിവാഹബന്ധം വേര്‍പെടുത്തിയതാണ്. സുധീഷും തന്റെ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയതാണെന്ന് യുവതിയെ ധരിപ്പിച്ചിരുന്നു.

ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. മേയ് മാസത്തില്‍ കോവിഡ്‌ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് യുവതി താമസ സ്ഥലത്ത് ക്വാറന്റൈനില്‍ ആയിരുന്നു. ഈ സമയം മുറിയിലേക്ക് കടന്നുവന്ന സുധീഷ്‌ യുവതിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

തുടര്‍ന്ന് പുറത്തുപോയ സുധീഷ്‌ ഒരു താലി വാങ്ങിക്കൊണ്ടു വരികയും തന്റെ കഴുത്തില്‍ കെട്ടിയെന്നും നെറ്റിയില്‍ സിന്ദൂരം തൊട്ടു തന്നെന്നും യുവതി പറയുന്നു. ഇതോടെ മസ്കറ്റില്‍ ഉണ്ടായേക്കാവുന്ന നിയമ നടപടികളില്‍ നിന്നും ഇയാള്‍ രക്ഷപെടുകയും ചെയ്തു.

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ആറുമാസമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു.
സുധീഷ്‌ വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. എന്നാല്‍ ഭാര്യ അടുത്തനാളില്‍ അയര്‍ലാന്റിലേക്ക് ജോലിക്ക് പോയതോടെ ഇയാള്‍ ഭാര്യയുമായി വീണ്ടും അടുപ്പം സ്ഥാപിച്ചു.

ഇതുവഴി ഇയാളും അയര്‍ലാന്റിലേക്ക് പോകുവാന്‍ നീക്കമാരംഭിച്ചു. ഇതോടെ ഇയാള്‍ മസ്കറ്റില്‍ നിന്നും ആരുമറിയാതെ മുങ്ങി. ചതിക്കപ്പെട്ടെന്നു മനസ്സിലാക്കിയ യുവതി കീഴ്വായ്പ്പൂര്‍ പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 376(2)(n), 323, 506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 2022 ഒക്ടോബര്‍ 21 ന് പരാതി നല്‍കിയെങ്കിലും പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നാട്ടിലുള്ള പ്രതിയെ പിടികൂടുവാന്‍ പോലീസ് ഉത്സാഹം കാണിച്ചില്ല.

പോലീസിലെ പരാതിയെപ്പറ്റി അറിഞ്ഞ സുധീഷ്‌ ഇപ്പോള്‍ ഒളിവിലാണ്. ഇതോടെ പോലീസും രക്ഷപെട്ടു. എല്ലാ ദിവസവും വീട്ടില്‍ ചെന്ന് വിവരം അന്വേഷിച്ച് മടങ്ങുകയാണ് പോലീസ്. പരാതി നല്‍കിയിട്ടും തനിക്ക് നീതിലഭിക്കാത്തതിനാല്‍ കീഴ്വായ്പ്പൂര്‍ പോലീസിനെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് യുവതിയും വീട്ടുകാരും.