മണർകാട് അരീപറമ്പിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം: മരിച്ച നിലയിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുൻപ് കാണാതായ പതിനഞ്ചുകാരിയെ: പ്രതി പൊലീസ് കസ്റ്റഡിയിൽ

മണർകാട് അരീപറമ്പിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം: മരിച്ച നിലയിൽ കണ്ടെത്തിയത് മൂന്ന് ദിവസം മുൻപ് കാണാതായ പതിനഞ്ചുകാരിയെ: പ്രതി പൊലീസ് കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ ദിവസം രാത്രി വിട്ടിൽ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം മണർകാട് അരീപ്പറമ്പ് ഒറവയ്ക്കലുള്ള പുരയിടത്തിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ചെന്നിക്കര ഹോളോബ്രിക്സിലെ ഡ്രൈവർ അജീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മൂന്ന് ദിവസം മുൻപാണ് കുട്ടിയെ കാണാതായത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒറവയ്ക്കലിന് സമീപം ചെന്നിക്കര ഏജൻസീസിന്റെ ഹോളോബ്രിക്സിന്റെ പുരയിടത്തിലെ വാഴക്കൂട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥാപനത്തിലെ ഡ്രൈവർ അജീഷിന്റെ ഫോൺ കോളാണ് ഏറ്റവും ഒടുവിൽ ലഭിച്ചത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് അജീഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതി കൊല നടത്തിയത് സമ്മതിച്ചതും മൃതദേഹം വാഴക്കൂട്ടത്തിൽ ഉപേക്ഷിച്ചതായി പറഞ്ഞതും.

ഡിവൈ എസ്പി ആർ ശ്രികുമാർ ,സിഐ ടി ആർ ജിജു, എസ് ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിച്ചേർന്നിട്ടുണ്ട്. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന.
നേരത്തെ രണ്ട് തവണ വിവാഹം ചെയ്യുകയും അവരെ ഉപേക്ഷിക്കുകയും ചെയ്ത ചരിത്രമാണ് പ്രതിയ്ക്കുള്ളത്. ചെന്നിക്കര ഹോളോ ബ്രിക്സിന് സമീപത്തെ മുറിയിലാണ് പ്രതി താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group