‘സംസ്ഥാനത്ത് കണ്ടെത്തിയ മങ്കിപോക്സ് വൈറസ് വ്യാപന ശേഷി കുറഞ്ഞത്’

‘സംസ്ഥാനത്ത് കണ്ടെത്തിയ മങ്കിപോക്സ് വൈറസ് വ്യാപന ശേഷി കുറഞ്ഞത്’

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നിരുന്നാലും, കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ രോഗം തടയുന്നതിനായി ശക്തമായി തുടരണം. ഇക്കാര്യത്തിൽ പൊതുജന അവബോധം ഉണ്ടാകണം. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം തന്നെ അവരുടെ ആശങ്കകൾ അകറ്റുന്നതിനും എം.എൽ.എമാരുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സുജിത് വിജയൻ പിള്ള എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പുഴയിലെ സംശയാസ്പദമായ കേസ് നെഗറ്റീവാണ്. ഫലം വന്നു. ആദ്യ കേസിന്‍റെ ഏറ്റവും അടുത്ത പ്രാഥമിക സമ്പർക്കക്കാരായ കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്. നിലവിൽ മങ്കിപോക്സ് ബാധിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കം പുലർത്തിയവരിൽ ആർക്കും രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

യൂറോപ്യൻ രാജ്യങ്ങളിൽ, മങ്കിപോക്സ് എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസിറ്റീവ് കേസിൽ നിന്നുള്ള സാമ്പിൾ പരിശോധനയിൽ, വെസ്റ്റ് ആഫ്രിക്കൻ സ്ട്രൈൻ വൈറസ് വിഭാഗമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇത് താരതമ്യേന വ്യാപനശേഷിയുള്ളതും കുറഞ്ഞ മരണനിരക്കുള്ളതുമാണ്. മങ്കി പോക്സുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group