കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസ്;  പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി അജേഷിന് 20 വര്‍ഷം തടവ്; കോട്ടയത്തെ ഞെട്ടിച്ച കേസിലെ പ്രതിയെ വിദഗ്ധമായി പിടികൂടിയത് 2019 ലെ അയർക്കുന്നം എസ് ഐ യും നിലവിൽ ക്രൈം ബ്രാഞ്ച് ഇൻസ്പക്ടറുമായ അനൂപ് ജോസ്

കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസ്; പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി അജേഷിന് 20 വര്‍ഷം തടവ്; കോട്ടയത്തെ ഞെട്ടിച്ച കേസിലെ പ്രതിയെ വിദഗ്ധമായി പിടികൂടിയത് 2019 ലെ അയർക്കുന്നം എസ് ഐ യും നിലവിൽ ക്രൈം ബ്രാഞ്ച് ഇൻസ്പക്ടറുമായ അനൂപ് ജോസ്

കോട്ടയം: മണര്‍കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

പ്രതിയായ അജേഷിനാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. മണര്‍കാട് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലാണ് വിധി വന്നിരിക്കുന്നത്.

2019 ല്‍ 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു പ്രതി. 2019 ജനുവരി 17 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വയസുകാരിയുടെ പിതാവിൻ്റെ സുഹൃത്തായിരുന്നു പ്രതി. ഇയാൾ സ്ഥിരമായി പെൺകുട്ടിയുടെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നു. പെൺകുട്ടിയെ കാണ്മാനില്ല എന്ന പരാതിയിലായിരുന്നു ആദ്യം അന്വേഷണം.

തുടർന്ന് പെൺകുട്ടിയുടെ സഹോരിയുടെ മൊബൈൽ ഫോണിൽ വന്ന കോളുകൾ പരിശോധിച്ചതോടെയാണ് പ്രതിയെ പിടികൂടുന്നത്. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. താമസ സ്ഥലത്ത് നിന്ന് പട്ടിയുടെ കുര കേട്ടിരുന്ന എന്ന വെളിപ്പെടുത്തൽ പ്രതിക്ക് തന്നെ വിനയാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രണ്ടര ദിവസത്തിന് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം അജേഷിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ താമസ സ്ഥലത്ത് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതി. മൃതദേഹം അജേഷ് താമസ സ്ഥലത്ത് തന്നെ കുഴിച്ചിടുകയായിരുന്നു.

മണര്‍കാട് അരീപ്പമ്പിലാണ് ക്രൂരമായ സംഭവം നടന്നത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് പെണ്‍കുട്ടിയെ കുഴിച്ചിട്ടത് പീഡിപ്പിച്ച ശേഷമാണണെന്ന് വ്യക്തമായത്. ശ്വാസം മുട്ടിയായിരുന്നു പെണ്‍കുട്ടിയുടെ മരണം.

കഴുത്തില്‍ ഷാളും കയറും മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. കൊലപ്പെടുത്തും മുൻപ് പെണ്‍കുട്ടിയെ ബോധം കെടുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

മണര്‍കാട് മാലം സ്വദേശിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ട അജേഷ്.
2019 ജനുവരി 17 നാണ് പെണ്‍കുട്ടിയെ അജേഷ് പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. അന്നേ ദിവസം ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. രാത്രി വരെ വീട്ടില്‍ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചു. രാത്രി ഇവിടെ നിന്നും വലിച്ചുകൊണ്ടുപോയി വാഴത്തോട്ടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. അന്നത്തെ അയർക്കുന്നം എസ് ഐയും നിലവിൽ ക്രൈം ബ്രാഞ്ച് സി ഐ യുമായ അനൂപ് ജോസ് ആണ് അജേഷിനെ അറസ്റ്റ് ചെയ്തത്