സംസ്ഥാനത്ത് ശ്വാസകോശ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്;പുകവലി കുറഞ്ഞതാണ് കാരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിഗമനം; അർബുദത്തിന് എതിരായ പോരാട്ടത്തിൽ പ്രതീക്ഷ ഏറുന്നു

സംസ്ഥാനത്ത് ശ്വാസകോശ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്;പുകവലി കുറഞ്ഞതാണ് കാരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിഗമനം; അർബുദത്തിന് എതിരായ പോരാട്ടത്തിൽ പ്രതീക്ഷ ഏറുന്നു

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍
വൻ തോതിൽ കുറവ്. പ്രതിവര്‍ഷം ചികില്‍സ തേടുന്നവരുടെ എണ്ണം ആയിരത്തിനു താഴെയെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആര്‍സിസിയിലെ റജിസ്ട്രി അടിസ്ഥാനമാക്കിയാണ് പുതിയ കണക്ക്. പുകവലി കുറഞ്ഞതാണ് ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാന്‍ പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2015 – 2016 കാലയളവില്‍ ആര്‍ സി സി യില്‍ ചികില്‍സ തേടിയ ശ്വാസകോശ അര്‍ബുദ ബാധിതരുടെ എണ്ണം 1228 ആയിരുന്നു. തുടര്‍ന്നുളള രണ്ടു വര്‍ഷങ്ങളില്‍ 1225 ആയും 1182 ആയും രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. 2018 – 19 ല്‍ 1059 , 2019 – 20 ല്‍ 1041 എന്നിങ്ങനെയാണ് കണക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ലെ കണക്കനുസരിച്ച്‌ രോഗികളുടെ എണ്ണം 832 ആയിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ രോഗം കണ്ടു പിടിക്കാനുളള സൗകര്യങ്ങള്‍ കൂടിയപ്പോഴും ശ്വാസകോശ അര്‍ബുദ ബാധിരുടെ എണ്ണത്തില്‍ കുറവ് കാണിക്കുന്നത് സംസ്ഥാനത്തിന്റെ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.