പ്രണയപ്പക കേരളത്തിൽ നിന്നു പുറത്തേയ്ക്കും: പ്രണയ ബന്ധത്തിൽ അകൽച്ച കാട്ടിയ കാമുകിയെ യുവാവ് കുത്തി വീഴ്ത്തി; പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് മലയാളി നഴ്‌സിന്റെ ധീരത

പ്രണയപ്പക കേരളത്തിൽ നിന്നു പുറത്തേയ്ക്കും: പ്രണയ ബന്ധത്തിൽ അകൽച്ച കാട്ടിയ കാമുകിയെ യുവാവ് കുത്തി വീഴ്ത്തി; പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് മലയാളി നഴ്‌സിന്റെ ധീരത

സ്വന്തം ലേഖകൻ

മംഗലാപുരം: പെട്രോളിൽ കത്തി തീരുന്ന പ്രണയപ്പക കേരളത്തിൽ തുടരുന്നതിനിടെ പ്രണയത്തിന്റെ പേരിലുള്ള അക്രമം കേരളത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നു. പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച പെൺകുട്ടിയെ കുത്തി വീഴ്ത്തിയ സംഭവം റിപ്പോർട്ട് ചെയ്തത് മംഗലാപുരത്താണ്. അടുപ്പത്തിലുണ്ടായിരുന്ന പെൺകുട്ടി കുറച്ചു കാലമായി അകൽച്ച കാണിച്ചതിനെ തുടർന്നാണ് സുശാന്ത് എന്ന യുവാവ് കത്തിമായി സാഹസം കാണിച്ചത്. യുവതിയെ നിരന്തരം കുത്തിയ യുവാവിനെ ബുദ്ധിപരമായി നേരിട്ട് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച കാര്യത്തിൽ മലയാളി നഴ്സിന്റെ ധീരതക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. നിമി എന്ന പേരിലുള്ള മലയാളി നഴ്സാണ് രക്തപങ്കിലമായ സാഹചര്യത്തിൽ നിർണായക ഇടപെടൽ നടത്തിയത്.

പെൺകുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡിൽ പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്‌ബോൾ കണ്ടു നിന്നവർ അടുത്തേയ്ക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ആംബുലൻസിൽ എത്തിയ മലയാളി നഴ്‌സിന്റെ ഇടപെടൽ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമി ഉള്ളാൾ കെ.എസ് ഹെഗ്‌ഡേ മെഡിക്കൽ കോളേജിലാണ് പഠിച്ചത്. സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലൻസിൽ നിന്ന പുറത്തിറങ്ങുമ്‌ബോൾ തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം. നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത്-24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാൽ അക്രമിയെ നിമി കൈയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ശാന്തമാക്കുന്ന വിധത്തിൽ സംസാരിച്ചു. ഇതിനിടയിൽ കണ്ടു നിന്നവരും ഒപ്പം ചേർന്നു.

തുടർന്ന് നഴ്‌സും ചുറ്റുമുണ്ടായിരുന്നവരും ചേർന്ന് പെൺകുട്ടിയേയും സുശാന്തിനേയും കെ.എസ് ഹെഗ്‌ഡേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശാന്ത് അപകടനില തരണം ചെയ്തെങ്കിലും പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിമിയുടെ ഇടപെടൽ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നു. ദ ക്യൂവാണ് മലയാളി നഴ്സിനെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടു ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീട്ടിൽ നിന്ന് ക്ഷേമ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പോവുകയായിരുന്നു പെൺകുട്ടി. ഈ സമയം എത്തിയ സുശാന്ത് അവളുമായി തർക്കത്തിലേർപ്പെട്ടു. ഇരുവർക്കുമിടയിൽ വഴക്കുണ്ടായി. ഇതോടെ പൊടുന്നനെ കത്തി പുറത്തെടുത്ത സുശാന്ത് പെൺകുട്ടിയെ കുത്തുകയായിരുന്നു. പെൺകുട്ടിക്ക് 12 തവണ കുത്തേറ്റതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. അതുവഴി കടന്നുപോകുന്നവർ ആക്രമണം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടർന്ന് അയാൾ അതേ കത്തികൊണ്ട് തന്റെ ശരീരത്തിൽ മുറിവേൽപ്പിക്കാൻ ആരംഭിക്കുകയും തടയാൻ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ശക്തിനഗർ സ്വദേശിയാണ് സുശാന്ത്. പെൺകുട്ടിയും യുവാവും ഒരേ സ്ഥാപനത്തിൽ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവർഷമായി ഇവർ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേർന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു. ഇതേ തുടർന്നുള്ള പകയിൽ, കുറച്ചുനാൾ മുമ്പ് യുവാവ് കോളജിലെത്തി പെൺകുട്ടിയെ അധിക്ഷേപിച്ചു. ഇതിൽ യുവാവിനെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു.