Spread the love

തിരുവനന്തപുരം∙ ജോലി വാഗ്ദാനം നല്‍കി യുവതിയെ കഴക്കൂട്ടത്ത് ‘ഡേ ഡ്രീം’ എന്ന പേരിലുള്ള സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 2 പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

 

സിപിഎം കല്‍പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം പഞ്ചായത്ത് ഓഫിസിനു സമീപം ഫാത്തിമാപുരത്ത് ജിപ്‌സന്‍ (35), ആലപ്പുഴ, പേരൂര്‍, മാന്നാര്‍ സ്വദേശിനി അശ്വതി (22) എന്നിവരാണ് അറസ്റ്റിലായത്.

 

ഏതാനും ദിവസം മുന്‍പ് സ്പായില്‍ എത്തിയ ജിപ്സനും കണ്ടാല്‍ അറിയാവുന്ന ചിലരും ചേര്‍ന്നു തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസിലെ ഒന്നാം പ്രതിയായ അശ്വതിയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി കഴക്കൂട്ടത്ത് എത്തിയത്.

 

പ്രതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം അശ്വതി യുവതിയെ സ്പായില്‍ എത്തിക്കുകയായിരുന്നു.

 

അവിടെ വച്ച് മൂന്നാം പ്രതിയായ ജിപ്സന്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.