ശമ്പളവും അവധിയും ചോദിച്ചു ; നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിന് മർദ്ദനം..! മർദ്ദനമേറ്റത് വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക്; ഉടമയ്ക്കെതിരെ പരാതി

ശമ്പളവും അവധിയും ചോദിച്ചു ; നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിന് മർദ്ദനം..! മർദ്ദനമേറ്റത് വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക്; ഉടമയ്ക്കെതിരെ പരാതി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സെയിൽസ് ഗേളിനെ പൂട്ടിയിട്ട് മർദ്ദിച്ചു. ശമ്പളവും അവധിയും ചോദിച്ചതിനാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ ഇന്ന് നെയ്യാറ്റിൻകര പൊലീസ് യുവതിയുടെ മൊഴിയെടുക്കും.

നെയ്യാറ്റിൻകര ഇരുമ്പിലിലാണ് സംഭവം. വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയ്ക്കാണ് മർദ്ദനമേറ്റത്. വീടുകൾ തോറും കയറിയിറങ്ങി വീട്ടുപകരണങ്ങൾ വിൽക്കുന്ന ജോലിയിലാണ് വയനാട് സ്വദേശിനിയായ യുവതി ഏർപ്പെട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യത്തിന് വീട്ടിൽ പോകാൻ അവധി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അവധി നൽകിയില്ലെങ്കിൽ പിരിഞ്ഞുപോകാൻ തയ്യാറാണെന്നും യുവതി പറഞ്ഞു. ഇതിൽ പ്രകോപിതരായ സ്ഥാപന ഉടമകൾ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുറിയിൽ പൂട്ടിയിട്ടായിരുന്നു ‘വിചാരണ’. യുവതിയെ അസഭ്യം പറയുന്നതും യുവതിയുടെ അരികിൽ മറ്റൊരു സ്ത്രീ ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മർദ്ദനമേറ്റ യുവതി സ്ഥാപന ഉടമകൾക്കെതിരെ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. മൊഴിയെടുക്കാൻ ഇന്ന് രാവിലെ സ്റ്റേഷനിൽ എത്താൻ യുവതിയോട് നെയ്യാറ്റിൻകര പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.