കെ.എസ്.ഇ.ബിയില്‍ അനധികൃത നിയമനം; ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തി; പള്ളിക്കത്തോട് അസിസ്റ്റന്റ് എൻജിനീയര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചെയര്‍മാന്റെ ഉത്തരവ്

കെ.എസ്.ഇ.ബിയില്‍ അനധികൃത നിയമനം; ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തി; പള്ളിക്കത്തോട് അസിസ്റ്റന്റ് എൻജിനീയര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചെയര്‍മാന്റെ ഉത്തരവ്

Spread the love

പാലാ: കെ.എസ്.ഇ.ബി.യില്‍ അനധികൃത നിയമനം.

അസിസ്റ്റന്റ് എൻജിനീയര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.എസ്.ഇ.ബി.
ചെയര്‍മാന്റെ ഉത്തരവ്. അസിസ്റ്റന്റ് എൻജിനീയര്‍ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തിയതായി ചെയര്‍മാൻ കുറ്റപത്രവും നല്‍കിയിട്ടുണ്ട്.

കെ.എസ്.ഇ.ബി. പള്ളിക്കത്തോട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയര്‍ വി.കെ. സന്തോഷിനാണ് കുറ്റപത്രവും പിഴയടയ്ക്കാനുള്ള നോട്ടീസും നല്‍കിയിട്ടുള്ളത്. പള്ളിക്കത്തോട് ഇലകട്രിക്കല്‍ സെക്ഷനില്‍ സീനിയര്‍ അസിസ്റ്റന്റായി ഒരാളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതിനെതിരെയാണ് ഇപ്പോള്‍ ബോര്‍ഡ് വിശദീകരണം തേടിയിട്ടുള്ളത്. ഇത് സംബന്ധിച്ച്‌ മുൻപ് വിജിലൻസും അന്വേഷണം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കത്തോട് ഇലക്‌ട്രിക്കല്‍ സെക്ഷനില്‍ സീനിയര്‍ അസിസ്റ്റന്റിന്റെ ഒഴിവ് നിലവില്‍ ഇല്ലെന്നുള്ള വസ്തുത അറിയാമെന്നിരിക്കെ അസിസ്റ്റന്റ് എൻജിനീയര്‍ വി.കെ. സന്തോഷ് ഒരാളെ ഇവിടെ നിയമിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. പൊൻകുന്നം ഇലക്‌ട്രിക്കല്‍ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ കെ.കെ. അമ്മിണി, ഇലക്‌ട്രിക്കില്‍ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ എം. അമ്ബിളി എന്നിവരുടെ അറിവോ സമ്മതമോ കൂടാതെയാണ് നിയമനം നടത്തിയത് എന്നാണ് ആക്ഷേപം.

പള്ളിക്കത്തോട് ഇലക്‌ട്രിക്കല്‍ സെക്ഷനില്‍ സീനിയര്‍ സൂപ്രണ്ടായിരുന്ന മുഹമ്മദ് നബീബിനെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി പാറത്തോട് ഇലക്‌ട്രിക്കല്‍ സെക്ഷനിലേക്ക് മാറ്റുകയും പള്ളിക്കത്തോട് ഇലക്‌ട്രിക്കല്‍ സെക്ഷനില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്ന ശ്രീജയ്ക്ക് സീനിയര്‍ സൂപ്രണ്ടിന്റെ അധിക ചുമതല നല്‍കിയതിനും ശേഷം സീനിയര്‍ അസിസ്റ്റന്റിന്റെ ഒഴിവുണ്ട് എന്നവകാശപ്പെട്ടാണ് ഈ അനധികൃത നിയമനം നടത്തിയത്.

പാലാ ഇലക്‌ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എൻജിനീയര്‍ ബിഞ്ചു ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ അസിസ്റ്റന്റായി ഒരാളെ അസിസ്റ്റന്റ് എൻജിനീയര്‍ വി.കെ. സന്തോഷ് നിയമിച്ചത്. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബിക്ക് 1,56,963 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നാണ് കെ.എസ്.ഇ. ബോര്‍ഡിന്റെ വാദം.

അധികാര ദുര്‍വിനിയോഗവും പക്ഷപാതവും കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ചട്ടങ്ങളുടെ ലംഘനവുമാണ് വി.കെ. സന്തോഷ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ കെ.എസ്.ഇ.ബി. ചെയര്‍മാൻ ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച്‌ 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനും പള്ളിക്കത്തോട് അസിസ്റ്റന്റ് എൻജിനീയറോട് ബോര്‍ഡ് ചെയര്‍മാൻ ആവശ്യപ്പെട്ടിട്ടുണ്ട്.