മുറുക്കാൻ കടയുടെ മുൻവശത്ത് ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ചു; കോട്ടയം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

മുറുക്കാൻ കടയുടെ മുൻവശത്ത് ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ചു; കോട്ടയം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ 

ഏറ്റുമാനൂർ : മുറുക്കാൻ കടയുടെ മുൻവശത്ത് ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പേരൂർ ചെറുവാണ്ടൂർ യൂണിവേഴ്സിറ്റി ഭാഗത്ത് പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ (52), പേരൂർ മന്നാമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സിയാദ് (26), പേരൂർ ചെറ്റയിൽ കവല ഭാഗത്ത് മാന്തോട്ടത്തിൽ വീട്ടിൽ വിവേക് (30) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ് റോഡിൽ കോണിക്കൽ ഷാപ്പുംപടി ഭാഗത്ത് പ്രവർത്തിക്കുന്ന മുറുക്കാൻ കട നടത്തുന്ന മധ്യവയസ്കനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു.

രാത്രി ഈ കടയുടെ മുൻവശം എത്തിയ ഇവർ അവിടെ ഇരുന്ന് മദ്യപിച്ചതിനെ മധ്യവയസ്കന്റെ ഭാര്യ ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് മധ്യവയസ്കനെ ആക്രമിക്കുകയും ഭാര്യയെ മർദ്ദിക്കുകയുമായിരുന്നു.

തുടർന്ന് ഇവർ ഇവരുടെ മുറുക്കാൻ കട സമീപത്തെ തോട്ടിലേക്ക് തള്ളി മറിച്ചിടുകയും ചെയ്തു. ഇതിനുശേഷം ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ സാഗർ എം.പി, സി.പി.ഓ മനോജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ജോളി സ്റ്റീഫന് ഏറ്റുമാനൂർ സ്റ്റേഷനിലും, സിയാദിന് ഏറ്റുമാനൂർ, ഈരാറ്റുപേട്ട സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.