play-sharp-fill
ഭാര്യയുമായി വിവാഹ ബന്ധം പിരിഞ്ഞതായും കല്യാണം കഴിക്കാമെന്നും പറഞ്ഞ് വ്യാജ വിവാഹ കരാർ ഉണ്ടാക്കി 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് മുപ്പത്തെട്ടുകാരൻ ; പെൺകുട്ടി ഗർഭിണിയായതോടെ ഉപേക്ഷിച്ച് മറ്റൊരു യുവതിക്കൊപ്പം കൂടി; യുവതിയുമായുള്ള  അവിഹിതം കൈയ്യോടെ പിടികൂടി പെൺകുട്ടി; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ  കോട്ടയം ഗാന്ധിനഗർ കീസ് & സ്ട്രീംഗ്സ് ഉടമ രജ്ഞിത്തിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു;

ഭാര്യയുമായി വിവാഹ ബന്ധം പിരിഞ്ഞതായും കല്യാണം കഴിക്കാമെന്നും പറഞ്ഞ് വ്യാജ വിവാഹ കരാർ ഉണ്ടാക്കി 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് മുപ്പത്തെട്ടുകാരൻ ; പെൺകുട്ടി ഗർഭിണിയായതോടെ ഉപേക്ഷിച്ച് മറ്റൊരു യുവതിക്കൊപ്പം കൂടി; യുവതിയുമായുള്ള അവിഹിതം കൈയ്യോടെ പിടികൂടി പെൺകുട്ടി; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കോട്ടയം ഗാന്ധിനഗർ കീസ് & സ്ട്രീംഗ്സ് ഉടമ രജ്ഞിത്തിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു;

കോട്ടയം: ഭാര്യയുമായി വിവാഹ ബന്ധം കോടതി വഴി പിരിഞ്ഞതായും കല്യാണം കഴിക്കാമെന്നും പറഞ്ഞ് പറ്റിച്ച് 23 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഗാന്ധിനഗറിൽ കീസ് & സ്ട്രീംഗ്സ് എന്ന മ്യൂസിക്ക് അക്കാഡമി നടത്തുന്നയാളും കോട്ടയം എസ് എച്ച് മൗണ്ട് ഏകോണിൽ പുത്തൻ വീട്ടിൽ രജ്ഞിത് രാജു ജോസഫിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

ഭാര്യയുമായുള്ള വിവാഹ ബന്ധം കോടതി വഴി പിരിഞ്ഞതായാണ് ഓഫീസ് ജീവനക്കാരി കൂടിയായ 23 കാരിയെ രജ്ഞിത് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 23 കാരിയെ വിവാഹം കഴിക്കാമെന്നും രജ്ഞിത് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
എന്നാൽ ഭാര്യയുമായി രഞ്ജിത് വിവാഹമോചനം നേടിയിരുന്നില്ല.


പീഡനം തുടർന്നതോടെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധം പിടിച്ചു. ഇതോടെ രഞ്ജിത് അഭിഭാഷകനെ കൊണ്ട്
വ്യാജ വിവാഹ കരാർ ഉടമ്പടി ഉണ്ടാക്കി. തുടർന്ന് പെൺകുട്ടിയേയും കൂട്ടി നാടുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയ ഇരുവരും ചങ്ങനാശേരിക്ക് സമീപം തെങ്ങണായിൽ താമസമാക്കി.

കഴിഞ്ഞയാഴ്ച പെൺകുട്ടി കോട്ടയത്ത് സുഹൃത്തിൻ്റെ വീട്ടിൽ പോയ തക്കത്തിന് രജ്ഞിത്ത് മറ്റൊരു യുവതിയുമായി തെങ്ങണായിലെ ഓഫീസ് റൂമിൽ വെച്ച് വഴി വിട്ട ബന്ധത്തിലേർപ്പെടുന്നത് പെൺകുട്ടി അറിഞ്ഞു.

ഇതേ തുടർന്ന് പെൺകുട്ടി നടത്തിയ
അന്വേഷണത്തിലാണ് രജ്ഞിത്ത് വിവാഹമോചനം നേടിയിട്ടില്ലന്ന് പെൺകുട്ടി മനസിലാക്കിയത്.

ഇതോടെയാണ് ഒരു മാസം ഗർഭിണി കൂടിയായ പെൺകുട്ടി വിവാഹ വാഗ്ദാനം നൽകിയും വ്യാജ വിവാഹ കരാർ ഉണ്ടാക്കിയും തന്നെ ലൈംഗീകമായി രജ്ഞിത്ത് പീഡിപ്പിച്ചതായി കാണിച്ച് കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

ഈ പരാതിയിലാണ് രജ്ഞിത്തിനെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.
(FIR No 795/24) കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രജ്ഞിത്തിനായി ഗാന്ധിനഗർ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രജ്ഞിത്തിൻ്റെ കീസ് & സ്ട്രിങ്ങ്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തതും പഠിച്ചിരുന്നതുമായ മറ്റ് പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിച്ച് വരികയാണ്.