കയ്യിലാകെ അൻപത് രൂപ: പട്ടിണി കിടക്കണോ ലോട്ടറി എടുക്കണോ: മുർത്തിയുടെ ഭാഗ്യ പരീക്ഷണത്തിന് ലഭിച്ചത് 70 ലക്ഷം
തേർഡ് ഐ ബ്യൂറോ
മലപ്പുറം: ഭാഗ്യദേവത മാടി മാടി വിളിച്ചിട്ടും ആദ്യം ആട്ടിയിറക്കാനാണ് മൂർത്തിക്ക് തോന്നിയത്. കയ്യിൽ ആകെയുണ്ടായിരുന്ന അൻപതിൽ നാൽപ്പത് രൂപയെടുത്ത് രണ്ടും കൽപ്പിച്ച് മുർത്തി ലോട്ടറിയെടുത്തു.
പട്ടിണി കിടക്കാമെന്നുറപ്പിച്ച് വിഷുദിവസം എടുത്ത ലോട്ടറിയക്ക് ഭാഗ്യദേവതയില്‍ നിന്ന് 70 ലക്ഷം രൂപ കൈനീട്ടമായി കിട്ടിയ സന്തോഷത്തിലാണ് 43കാരനായ മൂര്‍ത്തിയും കുടുംബവും. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് മൂര്‍ത്തിയെടുത്ത ടിക്കറ്റിന് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈയില്‍ പണമില്ലാത്തതിനാലാണ് വിഷുവിനും അവധിയെടുക്കാതെ രാവിലെ മൂര്‍ത്തി പണിക്കിറങ്ങിയത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കൂലിപ്പണിയാണ് മൂര്‍ത്തിക്ക്. സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാറില്ല. മുന്‍പരിചയമുള്ള ലോട്ടറി വില്‍പ്പനക്കാരന്‍ ജോലിചെയ്യുന്ന സ്ഥലത്തെത്തി ടിക്കറ്റ് നീട്ടിയെങ്കിലും ആകെ കൈയിലുള്ള അന്‍പതു രൂപയ്ക്ക് ടിക്കറ്റ് എടുക്കുന്നില്ലെന്നു പറഞ്ഞ് ആദ്യം വാങ്ങിയില്ല.
നിര്‍ബന്ധത്തെ തുടര്‍ന്നും ഭിന്നശേഷിക്കാരനായ ലോട്ടറിക്കാരന്റെ അവസ്ഥയും കൂടി ഓര്‍ത്താണ് 40 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയത്. ഇതിലൂടെ ഭാഗ്യം മൂര്‍ത്തിയെ തേടി എത്തുകയും ചെയ്തു.
29 വര്‍ഷം മുന്‍പാണ് തമിഴ്‌നാട് പഴനി സ്വദേശിയായ മൂര്‍ത്തി അങ്ങാടിപ്പുറത്തെത്തിയത്. ഇപ്പോള്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. അങ്ങാടിപ്പുറം സ്വദേശിയായ സീമയാണ് ഭാര്യ. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പൂജാലക്ഷ്മി, രണ്ടാം ക്ലാസില്‍ പഠിക്കുന്ന സിദ്ധാര്‍ഥ് എന്നിവരാണ് മക്കള്‍.
വിഷുദിവസം തന്നെ ഭാഗ്യക്കുറി കിട്ടിയത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്ന് മൂര്‍ത്തിയും ഭാര്യയും പറഞ്ഞു. സമ്മാനാര്‍ഹമായ ടിക്കറ്റ് പെരിന്തല്‍മണ്ണ സഹകരണ അര്‍ബന്‍ ബാങ്കിന്റെ ശാഖയില്‍ ഏല്‍പ്പിച്ചു. ഉടന്‍ നല്ലൊരു വീട് വെച്ച് അതിലേക്ക് താമസം മാറാനാണ് ആഗ്രഹമെന്ന് ഇവര്‍ പറയുന്നു.