അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും; ആശയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍, രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിച്ച്‌, അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഭാഗമാക്കും

അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും; ആശയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍, രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിച്ച്‌, അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഭാഗമാക്കും

സ്വന്തം ലേഖകൻ

തൃശൂർ: ഭര്‍തൃ വീട്ടുകാരുടെ ക്രൂരതയെത്തുടർന്ന് മരിച്ച്‌ മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്‌കാരം നടത്താതിരുന്ന പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഭവത്തിൽ തീരുമാനം ആയത്. ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേത്തുടർന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിച്ച്‌, അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഭാഗമാക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃ വീട്ടിൽ കുന്നിക്കുരു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആശയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രവാസിയായ ഭർത്താവ് സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തി. വെള്ളിയാഴ്ച്ച ആശുപത്രിയിൽ വെച്ച് ആശ മരിക്കുകയായിരുന്നു. ആശയുടെ കുടുംബവും സന്തോഷും ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണം സംഭവിച്ചു എന്ന് അറിഞ്ഞതിന് പിന്നാലെ മൃതദേഹം കാണാൻ പോലും നിൽക്കാതെ സന്തോഷ് ആശുപത്രിയിൽ നിന്ന് മടങ്ങി. നാട്ടികയില്‍ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ പത്തിന് പാവറട്ടി വീട്ടില്‍ സംസ്കാരം നിശ്ചയിച്ചു. എന്നാല്‍ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുക്കുകയായിരുന്നു. ആശയുടെ വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ആരോപിച്ച്‌ സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ആശയുടെ കുടുംബം ആരോപിക്കുന്നത്. ആശയും സന്തോഷും 12 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവരുടെ മക്കള്‍ക്ക് പത്തും നാലും വയസാണ് പ്രായം.