അക്രമാസക്തനായി ‘പടയപ്പ’, രണ്ട് ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തു, വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന് ആരോപണം

അക്രമാസക്തനായി ‘പടയപ്പ’, രണ്ട് ഓട്ടോറിക്ഷകള്‍ അടിച്ചുതകര്‍ത്തു, വനം വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്ന് ആരോപണം

സ്വന്തം ലേഖകൻ

മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ രണ്ടു ദിവസങ്ങളിലായി അടിച്ചു തകർത്തത് രണ്ട് ഓട്ടോറിക്ഷകൾ. പെരിയവരെ ലോവര്‍ ഡിവിഷനിലും ഗ്രാംസ് ലാന്‍ഡിലുമാണ് ഓട്ടോറിക്ഷകൾ തകര്‍ത്തത്.

പടയപ്പ രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോകളാണ് കാട്ടാന തകര്‍ത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതിഷേധം ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടയപ്പയ്ക്ക് റേഡിയോ ബോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൃത്യമായിട്ടും അത് വനം വകുപ്പിന് അറിയാന്‍ സാധിക്കും. പക്ഷേ വനംവകുപ്പ് അതില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല.

ജനവാസ മേഖലയില്‍ ഇറങ്ങി കഴിഞ്ഞാല്‍ അതിനെ കാട്ടിലേക്ക് തുരത്തി ഓടിക്കുന്നതിനോ അല്ലെങ്കില്‍ കാട്ടില്‍ തന്നെ ഈ ആനയെ നിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടിയോ ഈ വനംവകുപ്പ് നടത്തുന്നില്ല എന്ന തരത്തിലാണ് ഉയരുന്ന പ്രതിഷേധം. നേരിട്ട് വനം വകുപ്പ് ഓഫീസില്‍ ചെന്ന് പരാതികള്‍ കൊടുത്തിട്ടും യാതൊരു നടപടിയുമില്ല എന്നൊക്കെയാണ് പ്രദേശവാസികളുടെ പരാതി.