മുല്ലപ്പെരിയാർ അണക്കെട്ടിൽ രണ്ടുദിവസത്തിനിടെ ജലനിരപ്പ് ഉയർന്നത് 8 അടി ; ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ : ഇരട്ടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മുല്ലപ്പെരിയാർ അണക്കെട്ടിൽ രണ്ടുദിവസത്തിനിടെ ജലനിരപ്പ് ഉയർന്നത് 8 അടി ; ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ : ഇരട്ടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ഇടുക്കി: കനത്ത മഴയിൽ രണ്ട് ദിവസത്തിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് എട്ട് അടി ഉയർന്ന് 132 അടിയിലെത്തി. അണക്കെട്ടിന്റെ പ്രധാന വൃഷ്ടിപ്രദേശങ്ങളായ തേക്കടിയിലും, പീരുമേടുമെല്ലാം ശക്തമായ മഴയാണ്.

സെക്കന്റിൽ 14000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിവരുന്നത്. സുപ്രീംകോടതി വിധി പ്രകാരം 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്. അതുകൊണ്ട് തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരള തമിഴ്‌നാട് സർക്കാരുകൾ വ്യക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയുണ്ടെങ്കിലും നിലവിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല. 2355 അടി വെള്ളം മാത്രമാണ് ഇപ്പോൾ ഇടുക്കി ഡാമിലുള്ളത്.നിലവിൽ സംഭരണശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണ് ഡാമിലുള്ളത്. ഡാം തുറക്കണമെങ്കിൽ 27 അടി കൂടി ജലനിരപ്പ് ഉയരണം.

അതേസമയം, കനത്ത മഴയ്ക്ക് പിന്നാലെ ഇടുക്കിയിലെ ഇരട്ടയാർ ഡാം തുറന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.

സംസ്ഥാനത്ത് 17 പ്രധാന അണക്കെട്ടുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നദികൾക്ക് ഇരുവശത്തും ചരിഞ്ഞ പ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.