അനധികൃത സ്വത്ത് സമ്പാദന കേസ്: ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് എതിരായ തുടരന്വേഷണമാകാം; ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് എതിരായ തുടരന്വേഷണമാകാം; ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ഡിജിപി ടോമിൻ. ജെ. തച്ചങ്കരിക്ക് എതിരായി അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ പ്രഖാപിച്ച തുടരന്വേഷണം ആകാമെന്ന്
ഹൈക്കോടതി. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളികൊണ്ടായിരുന്നു ഉത്തരവ്.

സർക്കാർ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോമിൻ തച്ചങ്കരി നൽകിയ അപേക്ഷയിലാണ് ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ തുടർ അന്വേഷണം പ്രഖാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി. തുടരന്വേഷണം നടത്താനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ബോബി കുരുവിള നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

2003-2007 കാലഘട്ടത്തിൽ ടോമിൻ തച്ചങ്കരി 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം. പരാതിയെ തുടർന്ന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.