സ്വർണ്ണക്കടത്ത്, ലഹരിമരുന്ന് കേസുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും ; 2019 മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ തേടി നിർമ്മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കത്ത്

സ്വർണ്ണക്കടത്ത്, ലഹരിമരുന്ന് കേസുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും ; 2019 മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ തേടി നിർമ്മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കത്ത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത്, ലഹരിമരുന്ന് കേസുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു.

കേസുമായി ബന്ധപ്പെട്ട് 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. കള്ളപ്പണം, സ്വർണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ മലയാള സിനിമാ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായായിട്ടാണ് നടപടിയെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യൽ ബ്രാഞ്ച് കത്ത് അയച്ചു. പോയവർഷം മുതലുള്ള മലയാള സിനിമകളിലെ അഭിനേതാക്കൾ, ഇവർക്ക് നൽകിയ പണം, ആകെ ചെലവായ തുക, പണത്തിന്റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്‌പെഷ്യൽ ബ്രാഞ്ച് തേടിയിരിക്കുന്നത്.

സിനിമ നിർമ്മാണ മേഖലയിലേക്ക് കള്ളപ്പണം ഒഴുക്കുന്നു എന്ന ആരോപണം ഉയരുന്നതിന് പിന്നാലെയാണ് കേസുകളുടെ അന്വേഷണം മലയാള സിനിമാ വ്യവസായത്തിലേക്കും എത്തുന്നത്.

ബംഗ്‌ളൂരുവിൽ നിന്നും പിടിയിലായ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാനെ 22 തവണ ഫോണിൽ വിളിച്ചുവെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.