Spread the love

അമ്പലപ്പുഴ: ഗവര്‍ണര്‍ക്ക് അകമ്പടി പോയ വാഹനങ്ങള്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്.

video
play-sharp-fill

ആംബുലന്‍സ് ഡ്രൈവര്‍ പട്ടണക്കാട് തെക്കേ അറയ്ക്കല്‍ തോമസ് (30), ഡോക്ടര്‍ ചേര്‍ത്തല വാരനാട് വിദ്യാഗൃഹത്തില്‍ ദിവ്യ (28), നഴ്സിംഗ് അസിസ്റ്റന്‍റ് ചേര്‍ത്തല ആല്‍ബിന്‍ നിവാസില്‍ അഞ്ജു ജോസഫ് (36), നഴ്സിംഗ് അസിസ്റ്റന്‍റ് ചേര്‍ത്തല പള്ളിപ്പുറം തുവനാട്ട് വെളിയില്‍ ബുഷ്റ (54) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് അപകടമുണ്ടായത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് അകമ്ബടിപോയ ജീപ്പിനു പിന്നില്‍ കാറും ആംബുലന്‍സും ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഗവര്‍ണര്‍ പിന്നീട് തിരുവനന്തപുരത്തേക്കു യാത്രയായി.