കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ ബംഗളൂരുവിൽ വാഹന അപകടത്തിൽ മരണപ്പെട്ടു; കാർ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു, ട്രക്കിനടിയിൽ പെട്ട് ദാരുണാന്ത്യം

കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ ബംഗളൂരുവിൽ വാഹന അപകടത്തിൽ മരണപ്പെട്ടു; കാർ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു, ട്രക്കിനടിയിൽ പെട്ട് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായിരുന്ന ബിമൽ കൃഷ്ണ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.

കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുകയായിരുന്ന ബിമലിന്റെ ബൈക്കിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ബിമലിന്റെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു.

കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ബിന്ദുകുമാരിയുടെയും മകൻ ആണ് മരിച്ച ബിമൽ കൃഷ്ണ. സംസ്‌കാരം ചൊവ്വാഴ്ച ഇന്ന് രാവിലെ 11 ന് മാതാവ് ബിന്ദുകുമാരിയുടെ ഇളകൊള്ളൂർ നിലവുംകരോട്ട് വീട്ടുവളപ്പിൽ നടക്കും. എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹിയായും, കോളേജിലെ കലാസാംസ്കാരിക പ്രവർത്തകൻ, യൂണിയൻ ഭാരവാഹി എന്നീ നിലകളിലും സജീവ പ്രവർത്തകനായിരുന്നു ബിമൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group