ചട്ടങ്ങൾ മറികടന്ന് 61കാരന് നിയമനം ; ഫിനാൻസ് വിഭാഗത്തിലെ ജോലിക്കാരിയ്‌ക്ക് 5 ഇന്‍ക്രിമെന്റുകൾ നൽകിയതും ചട്ടങ്ങൾ പാലിക്കാതെ : മുൻ പ്രിൻസിപ്പൽ  സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ട്

ചട്ടങ്ങൾ മറികടന്ന് 61കാരന് നിയമനം ; ഫിനാൻസ് വിഭാഗത്തിലെ ജോലിക്കാരിയ്‌ക്ക് 5 ഇന്‍ക്രിമെന്റുകൾ നൽകിയതും ചട്ടങ്ങൾ പാലിക്കാതെ : മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ എം ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്.

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ (കെഎസ്‌ഐടിഐഎൽ) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്ന സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതിൽ ശിവശങ്കറിനു പങ്കുണ്ടെന്നും, അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നുമുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുന്നത്. അനധികൃത നിയമനങ്ങൾ നടത്താൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്.

2016ൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കർ ഇടപെട്ടാണ് കെഎസ്‌ഐടിഐഎല്ലിൽ നിയമിച്ചത്. 58 വയസ്സുവരെയാണ് സ്ഥാപനത്തിൽ നിയമനം നടത്താൻ കഴിയുന്നത് എന്നിരിക്കെ 61 വയസ് പൂർത്തിയായ ഇയാളെ എങ്ങനെയാണ് നിയമിച്ചതെന്നു വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്.

ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്ത വനിതയ്ക്കു ശിവശങ്കർ അഞ്ച് ഇൻക്രിമെന്റുകൾ ഒരുമിച്ച് നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണ്. പിന്നീട് ഇവരെ ജോലിക്കു യോഗ്യയല്ലെന്ന പേരിൽ പിരിച്ചുവിട്ടത് വിചിത്രമായ നടപടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് നടപടികൾ മുന്നോട്ടുപോയതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം മറ്റു ഐടി സ്ഥാപനങ്ങളിൽ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ധനകാര്യപരിശോധനാവിഭാഗം ഉടൻ സമർപ്പിക്കും.