കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ആവശ്യക്കാരില്ലാതെ വലിയ തോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഉത്പാദനം നിര്‍ത്തി പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
സ്വന്തം ലേഖകൻ
ന്യൂ ഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് ആവശ്യക്കാരില്ലാതെ വലിയ തോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഉത്പാദനം നിര്‍ത്തി പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് വാക്സിന് മരുന്നുകമ്ബനികളില് കെട്ടിക്കിടക്കുകയാണ്. ഒമ്ബതുമാസമാണ് വാക്സിന്റെ കാലാവധി.
സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്ബനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കോവിഷീല്‍ഡാണ് കമ്ബനി നിര്‍മിക്കുന്ന പ്രധാന കോവിഡ് പ്രതിരോധ വാക്സിന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
100 കോടിയിലധികം ഡോസ് വാക്സിന് ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്ബനിയായ നൊവാവാക്സിന്റെ കോവോവാക്സും കമ്ബനി നിര്‍മിക്കുന്നുണ്ട്.
രാജ്യത്ത് ഭൂരിഭാഗംപേരും വാക്സിന് സ്വീകരിച്ചതും കോവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമൊക്കെ വാക്സിന് ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാക്സിനുവേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. പിന്നീട് വാക്സിനെത്തിയപ്പോഴും സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി…