കൊവിഡ് രോഗികളായ സ്ത്രീകളെ അടിയന്തരഘട്ടങ്ങളിൽ അല്ലാതെ രാത്രിയിൽ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് നിർദ്ദേശം : രാത്രി ഏഴുമണിക്ക് ശേഷം അടിയന്തരഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകരിൽ ഒരാൾ ആംബുലൻസിനുള്ളിൽ നിർബന്ധം ; നിർദ്ദേശങ്ങൾ ഇങ്ങനെ

കൊവിഡ് രോഗികളായ സ്ത്രീകളെ അടിയന്തരഘട്ടങ്ങളിൽ അല്ലാതെ രാത്രിയിൽ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് നിർദ്ദേശം : രാത്രി ഏഴുമണിക്ക് ശേഷം അടിയന്തരഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകരിൽ ഒരാൾ ആംബുലൻസിനുള്ളിൽ നിർബന്ധം ; നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വൈറസ് ബാധിതരായ സ്ത്രീകളെ അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശം. ആറന്മുളയിൽ കോവിഡ് ബാധിയായ പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്.

ഇതിന് പുറമെ രാത്രി ഏഴുമണിക്ക് ശേഷം അടിയന്തര ഘട്ടങ്ങളിൽ യാത്ര വേണ്ടി വരുമ്പോൾ നിർബന്ധമായും ആരോഗ്യ പ്രവർത്തകരിൽ ഒരാൾ ആംബുലൻസിനുളളിൽ ഉണ്ടാകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിക്കുകയും എന്നാൽ ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല. പ്രത്യേകിച്ച് രാത്രിയിലാണെങ്കിൽ, അവരോട് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കണം.

അതേസമയം രോഗലക്ഷണങ്ങൾ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ളവരോ ആയ സ്ത്രീകളാണെങ്കിൽ അവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ അയക്കുന്ന ആംബുലൻസിൽ പൈലറ്റിനൊപ്പം പരിശീലനം നേടിയ മെഡിക്കൽ ടെക്‌നീഷ്യനോ ആരോഗ്യ പ്രവർത്തകനോ ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്.

കൂടാതെ ജിപിഎസ് സംവിധാനമുള്ള ഈ ആംബുലൻസുകൾ ചികിൽസ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസ് ഉറപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ഒരു ആംബുലൻസിൽ രണ്ട് ജീവനക്കാരെ വീതം നൽകിയിട്ടുണ്ടെന്നാണ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ജിവികെ ഇഎംആർഐ കമ്ബനിയുടെ വിശദീകരണം.

രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ മാത്രം മതിയെന്നാണ് നിർദേശം. അതേസമയം ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു.

ആംബുലൻസ് പീഡനക്കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ബലാൽസംഗം, പട്ടികജാതി പീഡനവുമായി ബന്ധപ്പെട്ട വകുപ്പ്, കൊവിഡ് പ്രോട്ടോക്കോൾ ലംഘനം എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Tags :