മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തടസ്സമില്ല; ആശുപത്രി യാത്രകള്‍ക്കും, വാക്‌സിനേഷന് പോകുന്നവര്‍ക്കും വിലക്കില്ല; യാത്രക്കാര്‍ കാരണം വ്യക്തമാക്കുന്ന രേഖ കരുതണം; സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തടസ്സമില്ല; ആശുപത്രി യാത്രകള്‍ക്കും, വാക്‌സിനേഷന് പോകുന്നവര്‍ക്കും വിലക്കില്ല; യാത്രക്കാര്‍ കാരണം വ്യക്തമാക്കുന്ന രേഖ കരുതണം; സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂകയുള്ളു.

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തടസ്സമില്ല. ആശുപത്രി യാത്രകള്‍ക്കും, വാക്‌സിനേഷന് പോകുന്നവര്‍ക്കും വിലക്കില്ല. യാത്രക്കാര്‍ കാരണം വ്യക്തമാക്കുന്ന രേഖ കരുതണം. ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പാഴ്സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാം. വര്‍ക് ഷോപ്പുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ തുറക്കാം.

ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ കര്‍ശന പൊലീസ് പരിശോധന ഉണ്ടാകും.