രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ കൊറോണ വൈറസ് ബാധ : കോവിഡിന്റെ നിശബ്ദ വ്യാപനത്തെ തടുക്കാൻ പ്രതിരോധ നടപടികളിങ്ങനെ

രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ കൊറോണ വൈറസ് ബാധ : കോവിഡിന്റെ നിശബ്ദ വ്യാപനത്തെ തടുക്കാൻ പ്രതിരോധ നടപടികളിങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി മുന്നേറുകയാണ് കൊറോണ വൈറസ് ബാധ. ആദ്യ ഘട്ടങ്ങളിൽ രോഗബാധയുടെ പ്രകടമായ എല്ലാ ലക്ഷണങ്ങളും കോവിഡ് 19 ന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിലും രോഗം സ്ഥിരീകരിക്കുകയാണ്.

ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ തന്നെ കുറച്ചധികം താമസിച്ചാണ് രോഗബാധ സ്ഥിരീകരിച്ച് വരുന്നത്. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തത് ആരോഗ്യ പ്രവർത്തകരെ വളരെയധികം ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ‘നിശ്ശബ്ദ വ്യാപനം’ തടുക്കാനും പ്രതിരോധനീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങളില്ലെങ്കിലും രോഗവ്യാപനം നടന്ന വിദേശത്തെയടക്കം ക്ലസ്റ്ററുകളിൽനിന്ന് മടങ്ങിയെത്തിയവരിലും സൂക്ഷ്മനിരീക്ഷണം നടത്തും.

നിശ്ശബ്ദ വ്യാപനം തടയാൻ ഇടപെടാൻ ജില്ലകൾക്ക് അനുമതി നൽകി. ലക്ഷണമില്ലാത്തവരും നിരീക്ഷണത്തിൽ പാർക്കണമെന്ന പ്രോേട്ടാക്കോൾ നിശ്ശബ്ദ വ്യാപന സാധ്യത കൂടി കണക്കിലെടുത്താണെന്നാണ് ആേരാഗ്യവകുപ്പ് വിശദീകരണം നൽകിയിരിക്കുന്നത്.

വൈറസ് ശരീരത്തിലെത്തിയാൽ രോഗലക്ഷണങ്ങൾക്ക് കുറഞ്ഞത് 56 വരെ ദിവസമെടുക്കുമെന്നാണ് കണക്ക്. കൂടിയാൽ 14 ദിവസവും (പ്രീ സിംപ്റ്റമാറ്റിക് പീരിഡ്).എന്നാൽ രോഗലക്ഷണം ഇല്ലെങ്കിലും ഈ കാലയളവിൽ വൈറസ് മറ്റൊരാളിലേക്ക് പകരാനിടയുണ്ടെന്നാണു ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. ഇത് കണക്കിലെടുത്ത് പരിശോധന രീതികളിൽ മാറ്റം വരുത്തണമെന്നും കൂടുതൽ സൗകര്യം ഒരുക്കണമെന്നും കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടിട്ടുണ്ട്.

ലക്ഷണങ്ങളില്ലാത്തവരെയും ശ്രദ്ധിക്കേണ്ട നിർണായക സമയമാണിതെന്നാണ് വിദഗ്ധാഭിപ്രായം. രോഗികളുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവർ, ലക്ഷണങ്ങളുള്ളവർ എന്നിവരുടെ സാമ്പിിളാണ് പരിശോധിക്കുന്നത്.

പുതിയ സാഹചര്യത്തിൽ വൈറസിനെ അങ്ങോട്ടു ചെന്ന് കണ്ടെത്തി പ്രതിരോധിക്കും വിധം പരിശോധനയും ജാഗ്രതയും വേണം. ഹൈ റിസ്‌ക് അല്ലാത്ത സമ്പർക്കമുള്ളവരെയും പരിശോധിക്കണം. കോവിഡ് ബാധിതരെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അറിയിച്ചിട്ടുണ്ട്.

സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും മറ്റും സാധാരണ പനിയും ചുമയുമായെത്തുന്നവരിൽ നിന്ന് സാമ്പിളുകൾ സ്വഭാവത്തിൽ തെരഞ്ഞെടുക്കുന്നവരിൽ പരിശോധന നടത്തണമെന്ന നിർദ്ദേശം കെ.ജി.എം.ഒ.എ മുന്നോട്ട് വച്ചിട്ടുണ്ട്.

Tags :