കൊറോണ വൈറസ് ബാധ : നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച ആറ് സി.പി.എം പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കി ; സംഭവം കോന്നിയിൽ

കൊറോണ വൈറസ് ബാധ : നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച ആറ് സി.പി.എം പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കി ; സംഭവം കോന്നിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: പത്തനംതിട്ട കോന്നി തണ്ണിത്തോട്ടിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച ആറ് സി.പി.എം പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

ആറ് പേരെയും പുറത്താക്കി കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ് പത്രക്കുറിപ്പ് ഇറക്കിയത്. സംഭവത്തെ മുഖ്യമന്ത്രി തളളിപ്പറഞ്ഞതിന് പിന്നാലെയാണ് ആറ് പേരെയും സസ്‌പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെയുണ്ടായ കല്ലേറും ആക്രമണവും മനുഷ്യത്വരഹിതമായ പ്രവർത്തനമാണെന്ന് സെക്രട്ടറി പറഞ്ഞു. വീട് കയറി അക്രമം നടത്തിയ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി അറിയിച്ചു.

കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന പെൺകുട്ടി മാർച്ച് 17നാണ് നാട്ടിലെത്തിയത് തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ പിതാവ് നാട്ടിൽ കറങ്ങി നടക്കുന്നുവെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലർ ഭീഷണി മുഴക്കിയിരുന്നു.

സമീപവാസികൾ ഭീഷണി മുഴക്കിയ തുടർന്ന് വിദ്യാർഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് വീടിനു നേരെ ആക്രമണവുണ്ടായത്. സംഭവത്തിൽ തണ്ണിത്തോട് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ യു.ഡി.എഫ് രംഗത്ത് വരികെയും ചെയ്തിരുന്നു.