കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; സിഐയ്ക്കെതിരെ ഗുരുതര ആരോപണം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; സിഐയ്ക്കെതിരെ ഗുരുതര ആരോപണം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

സ്വന്തം ലേഖിക

കൊച്ചി: യുവതിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി.

കടവന്ത്ര അമലഭവന്‍റോഡില്‍ പുന്നക്കാട്‌ വീട്ടില്‍ സെബിന്‍ സ്റ്റീഫനാണ് എസ്.എച്ച്‌.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടം വാങ്ങിയ 8.42 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് എറണാകുളം സ്വദേശിനി നല്‍കിയ പരാതിയിലാണ് സ്റ്റേഷനില്‍ എത്തിയത്. ഇത്രയും പണം നല്‍കാനില്ലെന്നും തെളിവുകള്‍ നല്‍കാമെന്നും അറിയിച്ചെങ്കിലും സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും എസ്.ഐയും എസ്.ഐ ഇന്‍ ചാര്‍ജും ചേര്‍ന്ന് ഭീഷണിപ്പെടുത്തി.

മര്‍ദ്ദിക്കാനും ശ്രമിച്ചു. പരാതിക്കാരിയുടെ സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി മൊഴിയുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസായി മാറ്റുമെന്നും എസ്.എച്ച്‌.ഒ ഭീഷണിപ്പെടുത്തിയതായും പണമില്ലെന്ന് അറിയിച്ചതോടെ ഏഴ് ചെക്കില്‍ ഒപ്പിട്ട് വാങ്ങിയതായും പരാതിയില്‍ പറയുന്നു.